Monday, May 23, 2016

മനസ്സിലെ ചില ചിന്തകള്‍ മാത്രം !!

എന്റെ മൌനം വായിക്കാന്‍
നിനക്കാവുമെങ്കില്‍,നിന്റെ 
വാചാലതയെ ഞാന്‍ പുണരാം....


വരണ്ട മനം
വിണ്ടുകീറിയ ഭൂമി
കാറൊഴിഞ്ഞ മാനം.


മധുവൂറും സ്വപ്ന-
ങ്ങൾക്കുമേലേ,യാഥാർഥ്യ-
ത്തിൻെറ കൈപ്പുനീർ.


സരസമാം നിൻവാക്കുകൾ
ഹൃദയവാടിയിൽ പൂക്കളായ്
വിരിഞ്ഞ് നറുമണമേകുന്നു .


നീയു൦ ഞാനു൦
വേർതിരിവു മാറ്റിയാൽ ...കാണാ൦ 
നമ്മൾക്കെന്നു൦ ചന്ദ്ര നിലാവ് !!


അറിഞ്ഞതിൽ കൂടുതൽ 
അറിയുവാനുള്ള ഓട്ടത്തിൽ 
അറിഞ്ഞവയെല്ലാ൦ വിസ്മരിച്ചീടാമോ?


അടര്‍ന്നുവീണ
സ്വപ്നത്തിന്‍ കവിളില്‍
കണ്ണുനീര്‍ നനവ്‌!


അഗ്നിയായ് ജ്വലിച്ചയെൻ സ്നേഹ൦ 
ചാരമാക്കി നീയകന്നു പോയിട്ടു൦ 
പ്രതീക്ഷയുടെ കല്പ്പടവുകളിൽ 
കാത്തിരിപ്പൂ നിനക്കായി മാത്ര൦ !!


അന്നീമനം,സ്നേഹ-
ത്തിന്നുറവ,എന്നാലിന്നത്:
ഉറച്ചതാമൊരു ഉപ്പു പാറ...


കുന്നുകൂടുന്ന സമ്പത്ത്
ഞെരിഞ്ഞമരുന്ന ബന്ധങ്ങൾ;
വിരസമാർന്ന ജീവിതം.


ഓരോ മരണവും തുടർ
വാചകങ്ങളില്ലാത്ത പൂർണ്ണ-
വിരാമമാണ്;ജീവിതകഥയുടെ.

ദൈവമേ,ഇവരെന്തിനാ-
ണിങ്ങനെചിരിക്കുന്നത്;
ചുമരിലുംകടലാസിലും.!?

സ്വപ്നങ്ങളില്ലാത്ത മനസ്സ് 
എത്ര വിരസം;നക്ഷത്രങ്ങ-
ളില്ലാത്ത ആകാശം പോലെ..!

ചിരിക്കുന്ന കണ്ണു-
കളിലൂടെ ഒഴുകുന്നുണ്ട്
ആരുംകാണാത്ത ഒരു പുഴ.

കൊടികൊണ്ടോ
കോടികൊണ്ടോ
കിട്ടുമോ മനസ്സുഖം.?

കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചപ്പുറങ്ങൾക്കപ്പുറം
സത്യം എത്ര പ്രോജ്ജ്വലം.!

കനിവുപൂക്കുന്നപാടങ്ങളിലെ
വറ്റിപ്പോയനീർച്ചാലുകളുടെ
നിശ്ശബ്ദ തേങ്ങലുകൾ....!

മരംകത്തുംചൂടിൽ
പാറപോലും വെന്തു;
മാറൊട്ടിയ നദികൾ.

അന്ധകാരം മൂടിയ മനസ്സിലൂടെ
ഇഴഞ്ഞുനീങ്ങുംനിഴൽരൂപത്തിന്
എങ്ങനെ വന്നു നിൻഛായ...!?


പെണ്ണുടൽ 
മനുഷ്യത്വമാണ്;
സമൂഹം മൃഗീയവും.



പരാജിതൻെറ വിജയം
മരണത്തിൻെറ കരങ്ങളിലൂടെ;
അന്തിമവിജയം....!

പരാജിതൻെറ വിജയം
മരണത്തിൻെറ കരങ്ങളിലൂടെ;
അന്തിമവിജയം....!

വെറുമൊരു കൽവിള-
ക്കാമെന്നിൽനിൻകൂപ്പു-
കൈകളാൽ നിറയുന്നു പുണ്യം.

കവിഞ്ഞൊഴുകുംപുഴ പോൽ
മിഴികളിൽ നിറഞ്ഞു നില്ക്കുന്നു
മനസ്സിൻ വിതുമ്പലുകൾ.
നിലയില്ലാക്കയത്തിൽ വീണപോൽ ...
പതറി നില്ക്കുന്നു
പാതിവെന്ത ജീവിതം !

കാത്തിരിപ്പിന്നാഴങ്ങളിൽനിന്നും
ഒരു മുത്ത്....!
പോറലേല്പിക്കാതെ നെഞ്ചിൻ-
കൂട്ടിലെടുത്തുവച്ചപ്പോൾ
വീശിയ കാറ്റിന്, സ്വർഗ്ഗത്തിൻെറ
മണമായിരുന്നു....!

വേണ്ടുന്നപോലു-
പയോഗിച്ചീടിൽ
പാഴാകില്ലൊന്നു-
മേയീ
 യുലകിൽ!!

കത്തി വേഷമുള്ളിലിട്ടവർ 
ആടിത്തിമിർക്കുന്നു 
മോഹിനി രൂപികളായി !!


.കിതച്ചും കുതിച്ചും
യുഗങ്ങളിലൂടെ
തലമുറകളെ പോറ്റുവാൻ
പ്രകൃതിയ്ക്കു തുണയാവാം.

പ്രാർഥനാനിരതമായ
ശരീരവും
മനസ്സും
അല്പം മുൻകരുതലും...
അതുതന്നെ ആദ്യം വേണ്ടത്.










അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...