Friday, February 28, 2014

ഒരു പിടി ചോദ്യങ്ങള്‍

ആഹ്ളാദ സാമ്രാജ്യത്തില്‍ വാണിരുന്ന എന്നെ 
സന്താപക്കടലില്‍  താഴ്ത്തിയതെന്തിന്??
സ്ന്ഹമഴയില്‍ കുളിച്ചിരുന്ന എന്നെ 
കണ്ണീര്‍മഴയില്‍ മുക്കിയതെന്തിന്??
നിഴലായ് എന്നുടെ കൂടെ നടന്നിട്ട് ,
നിരാശയുടെ കൂടാരത്തില്‍ അടച്ചിട്ടതെന്തിന്??
പകരം വെയ്ക്കുവാന്‍ മറ്റൊന്നില്ലെന്നു ചൊല്ലീട്ട്,
പലനാള്‍ പതനം ആശിച്ചതെന്തിന്??
പ്രതീക്ഷയുടെ കതിര്മണി വാരി വിതറിയിട്ട്,
പാപത്തിന്‍ ഗര്‍ത്തത്തില്‍ തേടിയതെന്താണ്??
വെറുപ്പിനെ നിഴലായ് വരിച്ചുകൊണ്ട്,
മനസ്സിനെ വെറുക്കാന്‍ പഠിപ്പിച്ചതെന്തിന്??
മഞ്ചുമന്ദസ്മിതം തൂകി നിന്ന്,എന്നെ
മഞ്ഞുതാഴ്വരയില്‍ തള്ളിയിട്ടതെന്തിന്??
ചോദ്യങ്ങളുണ്ടെനിക്കൊരുപാട് ചോദിക്കാന്‍,
തരുവാനാവില്ല , നിനക്കുത്തരങ്ങളെങ്കിലും
കാണാമറയത്തിരുന്നുകൊണ്ട് ഞാന്‍ ..
കാണുന്നു നിന്നുടെ വികൃതികളിപ്പോഴും
തിരിഞ്ഞൊന്നു നോക്കൂ ..നിന്‍ കാലടികള്‍ക്കടിയില്‍
ഞെരിഞ്ഞമര്‍ന്നുപോയ ഒരുപിടി പൂക്കളെ ...
പൊറുക്കുവാനാകാത്ത നിന്നുടെ ചെയ്തികള്‍,
തടുക്കുവാനാകില്ലേ?? നിന്‍ ദുഷ്ച്ചിന്തകള്‍...

Wednesday, February 26, 2014

ശുദ്ധികലശം

ഘോരമാം തമസ്സിനെ
വകഞ്ഞുമാറ്റി വരുന്ന 
ചന്ദ്രനിലാവ് പോലെ ,
വിടര്ന്നുവരുന്ന പൂവിന്റെ 
സുഗന്ധം പോലെ,
മുളംതണ്ടിലൂടെ ഒഴുകുന്ന 
കളഗീതം പോലെ ,
പുല്‍ക്കൊടിയെ പുല്‍കുന്ന 
മഞ്ഞുതുള്ളി പോലെ ,
മണല്‍ത്തരികളെ തഴുകുന്ന 
തിരമാല പോലെ ,
ജീവിതത്തില്‍  നിറയട്ടെ  
നന്മയും മൂല്യവും..
സത്യവും ധര്‍മ്മവും 
കൂട്ടായ് നില്‍ക്കുമ്പോള്‍ ,
മര്‍ത്യനില്‍ ഉണരും
സ്നേഹത്തിന്‍ പൊന്‍ നാളം.





Friday, February 21, 2014

നിറമുള്ള സ്വപ്നം

തെളിയുന്ന മാനം 
വിടരുന്നു മോഹം 
പാറി നടക്കുന്ന 
പൂത്തുമ്പിപോല്‍ ..
     തളരാതിരിക്കുവാന്‍
     തണലായ്‌ നില്‍ക്കുവാന്‍ 
     ഈറന്‍സന്ധ്യയും 
     ചാരത്തു നിന്നു..
ശാന്തമാം രാത്രിയില്‍ 
നിലാവ് പരത്തുന്ന
അമ്പിളി മാമനെ
നോക്കി ഞാനിരുന്നു...
     സുഖനിദ്ര നേര്‍ന്നു 
     നക്ഷത്ര കൂട്ടങ്ങള്‍ 
     നിറമുള്ള സ്വപ്നം
     കണ്ടു ഞാന്‍ മയങ്ങി
     
     

Thursday, February 13, 2014

നാഥാ..നിനക്കായ്

നാഥാ...നിന്‍ പാട്ടുകള്‍ ,
ഉണര്‍ത്തുന്നു എന്നുള്ളില്‍
പ്രണയത്തിന്‍ പൂമ്പൊടി 
വിതറിയ നാളുകള്‍ ....
      അകലെയാണെങ്കിലും 
      പ്രിയനേ ...നീയെന്റെ 
      അരികിലുണ്ടെന്നു
      നിനയ്ക്കുന്നു ഞാന്‍.
മനതാരില്‍ വിരിയുന്ന 
ചെമ്പനീര്‍ പൂവിലെ 
മധു നുകരാന്‍ വന്ന 
ശലഭമാണല്ലോ നീ ...
     എന്‍ കണ്ണില്‍ നിന്നടരുന്ന 
     മിഴിനീര്‍ പൂക്കളോപ്പാന്‍
     നിന്‍ കരങ്ങളല്ലാതെ ,
     മറ്റൊന്നില്ലല്ലോ !!
മൂവന്തിയില്‍ തെളിയുന്ന 
വിളക്കിന്‍ നാളം പോലെ ,
കാണുന്നു നിന്‍ മിഴിയില്‍ 
എന്നോടുള്ള പ്രണയം . 
     ഒരു ദിനമല്ല , ഈ 
     ജന്മം മുഴുവന്‍ 
     മരിക്കാതെ നില്‍ക്കും 
     എന്‍ "പ്രണയം" 

Wednesday, February 12, 2014

നന്മയുടെ വഴിത്താര

ഉള്ളില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ 
പൂജാപുഷ്പം പോല്‍ പരിശുദ്ധമാകണം.
സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പഠിക്കണം
ദുഷ്ടചിന്തകള്‍ പാടെ മറക്കണം.
മനസ്സില്‍ കിടന്ന് എരിയുന്ന
അസൂയക്കനലുകളെ,
നന്മതന്‍ തീര്‍ത്ഥകുളത്തില്‍ കഴുകി, 
നിര്‍മ്മലമാക്കാന്‍ കഴിയണം.
കൂടെകൊണ്ട് നടക്കുന്ന പകയെ
കര്‍പ്പൂര നാളത്തില്‍ എരിച്ചു കളയണം.
നല്ല ചിന്തകള്‍, നല്ല വാക്കുകള്‍, 
നന്മയുടെ വഴിത്താരയില്‍ 
കൂടി നടക്കണം.
മനശുദ്ധി വരുത്തീടുമ്പോള്‍, നമ്മുടെ
പരിശ്രമങ്ങള്‍ സഫലമായീടും. 
ഈശ്വരചിന്ത ഹൃത്തില്‍ വളരുമ്പോള്‍
മിഴികളില്‍ തിളങ്ങും
കനിവിന്റെ നാളങ്ങള്‍..


  




Thursday, February 6, 2014

ഇരകള്‍

കൂട്ടിലിട്ടു ബന്ധിച്ച കിളിയുടെ 
തൂവലുകള്‍ അരിഞ്ഞെടുത്ത്,
നാല്‍ക്കവലയില്‍ തോരണം കെട്ടി
ആഘോഷിക്കുന്നു ഭ്രാന്തന്മാര്‍..
വേദന കൊണ്ട് പുളയുന്ന കിളിയുടെ
രോദനം കേട്ടു അട്ടഹസിച്ചവര്‍-
തൂവല്‍ കൊഴിഞ്ഞോരാ പൈങ്കിളിയെ
കണ്ണുകള്‍ കൊണ്ട്,  ഭോഗം നടത്തുന്നു 
മാംസക്കൊതിയന്മാര്‍...
അപമാനം കൊണ്ട് തലയിട്ടടിച്ചു
ചാകുന്ന കിളിയുടെ ചുടുരക്തത്തില്‍
ദാഹശമനം നടത്തീടുവാന്‍,
കൈക്കോര്‍ത്ത് നില്‍ക്കുന്നു 
ദുഷ്ട മൃഗങ്ങള്‍....
ഇരുമ്പുവലയിട്ട  കൂടുമായി
മറ്റൊരു കിളിയെ പാട്ടിലാക്കാന്‍ 
കൈകോര്‍ത്തു നടക്കുന്ന മനുഷ്യ-
മൃഗങ്ങളെ , അറിയാതെ പോകുന്നു,
പഞ്ച വര്‍ണ്ണ ക്കിളികള്‍... 






Sunday, February 2, 2014

ഓര്‍മ്മകളുടെ തെളിനീര്‍

പുലര്‍കാലത്തെ വരവേല്‍ക്കുന്ന
കുഞ്ഞിക്കിളികളുടെ കളകളാരവം,
മന്ദമാരുതന്റെ തലോടലില്‍
പുളകം കൊള്ളുന്ന ആലിലകള്‍,
ആദിത്യകിരണമേറ്റപ്പോള്‍
ലജ്ജാവതിയായി സൂര്യകാന്തി.
മണല്‍തരികളെപ്പോലും
സുഗന്ധ പൂരിതമാക്കുന്ന,
മുല്ലപ്പൂക്കളുടെ മനം-
മയക്കുന്ന സൌരഭ്യം..
കനലെരിയുന്ന മനസ്സിനെ
ഓര്‍മ്മകളുടെ തെളിനീരില്‍
ശുദ്ധികലശം നടത്തിയപ്പോള്‍,
പുതുമഴയില്‍ നനയുന്ന സുഖം....
ഏതോ മരക്കൊമ്പില്‍ നിന്നുയരുന്ന
കുയില്‍നാദത്തിന്റെ മാസ്മരികതയില്‍
തുടികൊട്ടിയുണരുന്ന സ്നേഹം...
സങ്കല്പ പൂങ്കാവനത്തില്‍ വിരിഞ്ഞ
പനിനീര്‍പ്പൂവിന്റെ ഇതളുകളിലെ
മഞ്ഞുകണം പോലെ പുഞ്ചിരി
തൂകി നില്‍ക്കുന്നു എന്‍ പ്രേയസി...




അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...