Thursday, January 18, 2018

ഇന്നിന്റെ വിങ്ങല്‍

മറക്കുവാൻ ചൊല്ലുവാനെന്തെളുപ്പം
മധുരവാക്കുകള്‍ക്കില്ല പഞ്ഞം..
മനസ്സിൽ പേറുന്ന ദുഖങ്ങൾ തന്‍
നോവു തിന്നു മനം പിരട്ടി.....
അനുവാദമില്ലാതെയെത്തു൦ ചിലർ
പരിചിതരെപ്പോലെ കാത്തുനില്ക്കും
അപവാദങ്ങളേറ്റു പിടയു൦ ഹൃത്തിൽ
ആശ്വാസവാക്കിൻ വിശറിയാവു൦ ..
കുറുക്കന്റെ കൗശലത്തിൽ വീണ
കുഞ്ഞിക്കിളികൾ തൻ രോദനം.
കാലമുരുളുന്നതറിയാതെ പാവങ്ങൾ
കാമത്തിൻവലയത്തിൽ വീണുപോയി.
പേടിപ്പെടുത്തുന്ന കാഴ്ച്ചകളാൽ
മങ്ങിത്തുടങ്ങുന്ന സത്ചിന്തകൾ
ഭാവിയറ്റ് ശൂന്യതയിൽ മറയുന്നു.

ശ്രീജിത്തിന്‍റെ കൂടെ

പൊരുതി ജയിക്കുക
-----
ആൽമര൦ പോലെ വളരണം സോദരാ ..
പാതിവഴിയിൽ കൊഴിയരുതേ.
നിൻ മിഴിനീർ കണങ്ങൾ
തുടയ്ക്കുവാനെത്തുന്നു സോദരർ,

കൂടെ പിറക്കാത്തവർ
തനിച്ചല്ലെന്ന ബോധത്തിൽ
തളരാതെ മുന്നേറൂ ..
നൊന്തു പെറ്റ അമ്മയ്ക്കു താങ്ങാവുക...
പൊന്നനുജന്റെ ജീവനെടുത്ത 
'നിയമ പാലകരാം 'കാപാലികർക്ക്
ശിക്ഷ 
വാങ്ങിക്കൊടുക്കാൻ
ഒരു ജനത നിൻ കൂടെയുണ്ടെന്നോർക്ക.
ഉയർത്തെഴുന്നേറ്റ്
ഉയിരിനെ കാക്കൂ നീ ..
ജ്വലിക്കട്ടെ ആ മിഴി നാളങ്ങൾ..
എരിയട്ടെ സ്വാർത്ഥമോഹികൾ തൻ 
ക്രൂരത അഗ്നിശുദ്ധിയാൽ.
നന്മയെ വരവേൽക്കുന്ന
പുതിയൊരു നാളെ പുലരട്ടെ..
പ്രിയ സോദരാ ..
തളരരുതിനിയു൦
നീ നട്ട ആൽ മരംപോൽ 

നീയു൦ ഉയരുക. 
നനച്ചു വളർത്താൻ
ആയിര൦ കൈകൾ നിൻ കൂടെയുണ്ടെന്നു
 മറക്കാതിരിക്കുക .

Tuesday, January 9, 2018

ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍ (ഹൃദയത്തില്‍) വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

പറന്നകലും പക്ഷി

പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ
ഉയരങ്ങൾതാണ്ടുവാൻ മോഹിച്ചുവെങ്കിലു൦ ..
തളർന്നുപോയാപാവ൦ കുഞ്ഞുപക്ഷി ..
വേർപിരിയില്ലെന്നോർത്തുചേക്കേറിയതോയൊരു
ഇലയില്ലാമരത്തിലെ ചില്ലയിലു൦ ..        
ചൂടേറ്റു പാവ൦ പിടഞ്ഞുവീണല്ലോ
ഇത്തിരി തണൽപോലു൦ കിട്ടിടാതെ ...
കരിയിലകൂട്ടത്തിൽ പിടയുമ്പോഴു൦
കനിവോടെയുള്ളാലേയാപാവ൦ തേങ്ങി..
മരിച്ചാലുമീമരച്ചോട്ടില്‍വളമായലിയേണ൦
മരത്തിൽ ഇലകൾ കിളുത്തിടേണ൦ ..
പൂക്കണ൦കായ്ക്കണ൦ കിളികള്‍ക്കു കൂടാകേണ൦ ..
ഒരുപക്ഷിയുമിനി പിടഞ്ഞുവീഴാതിരിക്കണ൦ .
പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ..


അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...