ഹൃദയമന്ത്രം നൂലിഴയിലേക്കാവാഹിച്ച്,
മുറുക്കിക്കെട്ടുന്നു കൈത്തണ്ടയിൽ
മരണമില്ലാത്ത സാഹോദര്യം!
മുടക്കമില്ലാതെന്നും നുള്ളിയിട്ടും
പിണക്കമില്ലാതെ ചിരിക്കുന്നതു
എങ്ങിനെയാണെന്റെ തുമ്പപ്പൂവേ...
ചെകുത്താൻമാർ
തിരുത്തുന്നു..
ജലരേഖയാകുന്നു സത്യം.
അപരന്റെ തളർന്ന പാദങ്ങളെ
പരിഹസിക്കുന്ന നിന്റെ കാൽക്കീഴും
ഈ കടൽതീരത്തു സുരക്ഷിതമല്ലെന്ന്..
കുതിച്ചെത്തുന്ന തിരമാലകൾ.
സൊറ പറയുന്നുണ്ട്
ഓര്‍മ്മക്കോലായിൽ ..
നാലും കൂട്ടി മുറുക്കിയ 'സുഗന്ധങ്ങൾ'.
ഉത്രാടപ്പാച്ചിൽ ഇല്ലാതെ അച്ചിമാർ,
തിരുവോണ തിരക്കുമായി ഭക്ഷണശാലകൾ ..
ഓർമ്മയിലെ ഓണത്തിന് പൊൻതിളക്കം!!
പൂരാടമെത്തിയിട്ടും
പുരമേഞ്ഞില്ലന്നു
പുറമ്പോക്കിലെ ജീവിതങ്ങൾ!
ഐശ്വര്യ സമൃദ്ധിയുടെ
പ്രതീകമായ ഓണമിന്ന്
സ്നേഹശൂന്യതയുടെ വറുതിയിലോ!!
നീയൊരു ശിലയായി മാറിയാല്‍
കവിത വിരിയിക്കും
ശില്‍പിയാകും ഞാന്‍!!
പവിത്ര കലാലയത്തിൽ
പാപങ്ങളേറുന്നു,
കൊഴിഞ്ഞുവീഴുന്നു പൂവുകൾ!!
മുട്ടിവിളിക്കുന്നു
ഹൃദയവാതിലിൽ...
കിനാപ്പക്ഷി!!
ഇത് ഞങ്ങളുടെ ഓണക്കാലമെന്ന്
ജമന്തിയും വാടാമല്ലിയും ......
ഓണപ്പൂക്കൾ തിരയുന്നു മലയാളി കണ്ണുകൾ!!
തുമ്പയും മുക്കുറ്റിയു൦ മാത്രമല്ല ..
ഞാനു൦ ഓണത്തിൻറെ
വസന്തമെന്നു തൊട്ടാവാടി !!
അഴിമതി പുകയേറ്റു
കറുത്തു പോകുന്നുവൊ ..
സമാധാനത്തിന്ടെ വെള്ളരിപ്രാവുകൾ !!
ഒരു ദിനത്തിലൊതുങ്ങുന്നുവോ
വീരനായകരേകിയ
സ്വാതന്ത്ര്യാമൃത ചിന്തകൾ.? ...
ആട്ടിയോടിക്കുമെന്നറിഞ്ഞിട്ടും
കൈകൊട്ടി വിളിച്ചാല്‍
വരാമെന്നു ബലികാക്കകള്‍ !!
മരങ്ങളില്ല,
ഉണ്ണിക്കൂഞ്ഞാലാടാൻ..
തുളുമ്പുന്ന മിഴികൾ!
താണ്ഢവമാടുന്നു കർക്കിടകം,
തുമ്പയും മുക്കുറ്റിയും
തിരയുന്നു ചിങ്ങപ്പെണ്ണ്.
കപടതയുടെ ഇരുട്ടിനാൽ
പ്രകാശം മറയുന്ന പകലുകൾ.
വേവലാതിയോടെ. 'വൃദ്ധഹൃദയ'ങ്ങൾ.
ചെരുപ്പ്
..............
.നിൻ പാദത്തെ പുണർന്നു ഞാനെത്ര കാലം ..
എൻ അഴകൽപ്പം കുറഞ്ഞപ്പോൾ
വലിച്ചെറിഞ്ഞില്ലേ ?
വസുന്ധരയെ അണിയിച്ചൊരുക്കി..
പൂമ്പാറ്റയും പൂക്കളും..
തമ്പ്രാന്റെ വരവായി!!
കഥയെഴുതാൻ വന്ന
കലാകാരനോടു
കദനം പറയുന്നു പുഴ!
തെക്കേപറമ്പിലെ ചിതയില്‍ എരിഞ്ഞു തീരാന്‍ ..
കണ്ണുനീര്‍ മഴയില്‍ കുളിച്ചു കിടക്കുന്നു ,
നടുത്തളത്തില്‍ കൊഴിഞ്ഞു വീണ പൂവ് ..
പടികടന്നെത്തുന്നു ഉറയ്ക്കാത്ത കാലുകൾ
'മഴയെ' പഴിച്ചു പരിദേവനം പറയുന്നു
കരിമഷികണ്ണുകൾ..
അരുണകിരണ പ്രഭയിൽ
വ്രീളാവതിയായി..
കിഴക്കു നോക്കി നില്ക്കുന്നൊരു പെണ്ണ്!!
നിൻ മിഴിയാഴങ്ങളിൽ കാണുന്നു പെണ്ണേ..
എന്നോടുള്ള സ്നേഹത്തിൻ
മുത്തും പവിഴവും!!
അർക്ക' നടുത്താലലിഞ്ഞു ചേരുന്നു
'പൂവിനെ പുണർന്ന
മഞ്ഞിൻ കണ'ങ്ങൾ
ഉമ്മറകോലായില്‍ പ്രതീക്ഷയുടെ
നുറുങ്ങു വെട്ടവുമായി...
വൃദ്ധ നയനങ്ങള്‍!
നിലാവു പരത്തി മാഞ്ഞുപോയ
തിങ്കളിനെ കാത്തിരിപ്പുണ്ടൊരു
പൊന്നാമ്പൽ പൊയ്കയിന്നും!!
താളത്തില്‍ നൃത്തം ചവിട്ടുന്നു
വെണ്‍മണി മുത്തുകള്‍ .
ഹാ.. എന്തു ഭംഗിയീ മഴപ്പെണ്ണിന്!!
വടിയും കുത്തി,
ഒരു നിഴൽ രൂപം..
അണയാറായ തിരി!
ഒറ്റമരക്കൊമ്പിൽ
ആരെയോ കാത്തൊരു
കിളി;വിരഹാർദ്രം.
ഓര്‍മ്മയുടെ പള്ളിമേടയിലിരുന്നു
കുര്‍ബാന ചൊല്ലുന്നുണ്ടിന്നും..
അവളുടെ കുസൃതി കണ്ണുകള്‍ !!
ദാരിദ്ര്യത്തിന്‍റെ
കര്‍ക്കിടക കഞ്ഞിയിലെന്നും
കണ്ണുനീരാണുപ്പ് !
ഇരുളിനെ പുണരുവാന്‍
സിന്ദൂര പൊട്ടണിഞ്ഞ്
മൂവന്തിപെണ്ണ് !!!
മധു നുകരാൻ കാത്ത് നിൽക്കുന്ന വണ്ട്.
ഇളം കാറ്റിൽ ഇതൾ വിരിയാതെ,
നാണിച്ച് നിൽക്കുന്ന പൂമൊട്ട്!! .
ആത്മാർത്ഥതയില്ലാത്ത സൗഹൃദങ്ങൾ,
ചേമ്പിലയിലെ മഴത്തുള്ളികൾ പൊലെ..
ചെറു കാറ്റിലും ഉലയുന്നു!
തിരക്കേറും ജീവിതയാത്രയിൽ
എനിക്കെന്നും സാന്ത്വനമായി
പ്രിയ സഖീ... നിൻ കരസ്പർശനം !!
ഓര്‍മ്മയുടെ തിരമാലകള്‍ വന്നു മടങ്ങിയിട്ടും
ഏകാന്തതയുടെ കടത്തു തോണിയില്‍
തീരം തേടിയലയുന്നു ഞാനിന്നും !!
"മൂളിപ്പാട്ടുമായി വന്ന ചെറു
കാറ്റിനോടൊപ്പം നൃത്തം വെക്കുന്നുണ്ട്
മഴ നൂൽത്തുമ്പികൾ"
മുറുക്കിക്കെട്ടുന്നു കൈത്തണ്ടയിൽ
മരണമില്ലാത്ത സാഹോദര്യം!
മുടക്കമില്ലാതെന്നും നുള്ളിയിട്ടും
പിണക്കമില്ലാതെ ചിരിക്കുന്നതു
എങ്ങിനെയാണെന്റെ തുമ്പപ്പൂവേ...
ചെകുത്താൻമാർ
തിരുത്തുന്നു..
ജലരേഖയാകുന്നു സത്യം.
അപരന്റെ തളർന്ന പാദങ്ങളെ
പരിഹസിക്കുന്ന നിന്റെ കാൽക്കീഴും
ഈ കടൽതീരത്തു സുരക്ഷിതമല്ലെന്ന്..
കുതിച്ചെത്തുന്ന തിരമാലകൾ.
സൊറ പറയുന്നുണ്ട്
ഓര്‍മ്മക്കോലായിൽ ..
നാലും കൂട്ടി മുറുക്കിയ 'സുഗന്ധങ്ങൾ'.
ഉത്രാടപ്പാച്ചിൽ ഇല്ലാതെ അച്ചിമാർ,
തിരുവോണ തിരക്കുമായി ഭക്ഷണശാലകൾ ..
ഓർമ്മയിലെ ഓണത്തിന് പൊൻതിളക്കം!!
പൂരാടമെത്തിയിട്ടും
പുരമേഞ്ഞില്ലന്നു
പുറമ്പോക്കിലെ ജീവിതങ്ങൾ!
ഐശ്വര്യ സമൃദ്ധിയുടെ
പ്രതീകമായ ഓണമിന്ന്
സ്നേഹശൂന്യതയുടെ വറുതിയിലോ!!
നീയൊരു ശിലയായി മാറിയാല്‍
കവിത വിരിയിക്കും
ശില്‍പിയാകും ഞാന്‍!!
പവിത്ര കലാലയത്തിൽ
പാപങ്ങളേറുന്നു,
കൊഴിഞ്ഞുവീഴുന്നു പൂവുകൾ!!
മുട്ടിവിളിക്കുന്നു
ഹൃദയവാതിലിൽ...
കിനാപ്പക്ഷി!!
ഇത് ഞങ്ങളുടെ ഓണക്കാലമെന്ന്
ജമന്തിയും വാടാമല്ലിയും ......
ഓണപ്പൂക്കൾ തിരയുന്നു മലയാളി കണ്ണുകൾ!!
തുമ്പയും മുക്കുറ്റിയു൦ മാത്രമല്ല ..
ഞാനു൦ ഓണത്തിൻറെ
വസന്തമെന്നു തൊട്ടാവാടി !!
അഴിമതി പുകയേറ്റു
കറുത്തു പോകുന്നുവൊ ..
സമാധാനത്തിന്ടെ വെള്ളരിപ്രാവുകൾ !!
ഒരു ദിനത്തിലൊതുങ്ങുന്നുവോ
വീരനായകരേകിയ
സ്വാതന്ത്ര്യാമൃത ചിന്തകൾ.? ...
ആട്ടിയോടിക്കുമെന്നറിഞ്ഞിട്ടും
കൈകൊട്ടി വിളിച്ചാല്‍
വരാമെന്നു ബലികാക്കകള്‍ !!
മരങ്ങളില്ല,
ഉണ്ണിക്കൂഞ്ഞാലാടാൻ..
തുളുമ്പുന്ന മിഴികൾ!
താണ്ഢവമാടുന്നു കർക്കിടകം,
തുമ്പയും മുക്കുറ്റിയും
തിരയുന്നു ചിങ്ങപ്പെണ്ണ്.
കപടതയുടെ ഇരുട്ടിനാൽ
പ്രകാശം മറയുന്ന പകലുകൾ.
വേവലാതിയോടെ. 'വൃദ്ധഹൃദയ'ങ്ങൾ.
ചെരുപ്പ്
..............
.നിൻ പാദത്തെ പുണർന്നു ഞാനെത്ര കാലം ..
എൻ അഴകൽപ്പം കുറഞ്ഞപ്പോൾ
വലിച്ചെറിഞ്ഞില്ലേ ?
വസുന്ധരയെ അണിയിച്ചൊരുക്കി..
പൂമ്പാറ്റയും പൂക്കളും..
തമ്പ്രാന്റെ വരവായി!!
കഥയെഴുതാൻ വന്ന
കലാകാരനോടു
കദനം പറയുന്നു പുഴ!
തെക്കേപറമ്പിലെ ചിതയില്‍ എരിഞ്ഞു തീരാന്‍ ..
കണ്ണുനീര്‍ മഴയില്‍ കുളിച്ചു കിടക്കുന്നു ,
നടുത്തളത്തില്‍ കൊഴിഞ്ഞു വീണ പൂവ് ..
പടികടന്നെത്തുന്നു ഉറയ്ക്കാത്ത കാലുകൾ
'മഴയെ' പഴിച്ചു പരിദേവനം പറയുന്നു
കരിമഷികണ്ണുകൾ..
അരുണകിരണ പ്രഭയിൽ
വ്രീളാവതിയായി..
കിഴക്കു നോക്കി നില്ക്കുന്നൊരു പെണ്ണ്!!
നിൻ മിഴിയാഴങ്ങളിൽ കാണുന്നു പെണ്ണേ..
എന്നോടുള്ള സ്നേഹത്തിൻ
മുത്തും പവിഴവും!!
അർക്ക' നടുത്താലലിഞ്ഞു ചേരുന്നു
'പൂവിനെ പുണർന്ന
മഞ്ഞിൻ കണ'ങ്ങൾ
ഉമ്മറകോലായില്‍ പ്രതീക്ഷയുടെ
നുറുങ്ങു വെട്ടവുമായി...
വൃദ്ധ നയനങ്ങള്‍!
നിലാവു പരത്തി മാഞ്ഞുപോയ
തിങ്കളിനെ കാത്തിരിപ്പുണ്ടൊരു
പൊന്നാമ്പൽ പൊയ്കയിന്നും!!
താളത്തില്‍ നൃത്തം ചവിട്ടുന്നു
വെണ്‍മണി മുത്തുകള്‍ .
ഹാ.. എന്തു ഭംഗിയീ മഴപ്പെണ്ണിന്!!
വടിയും കുത്തി,
ഒരു നിഴൽ രൂപം..
അണയാറായ തിരി!
ഒറ്റമരക്കൊമ്പിൽ
ആരെയോ കാത്തൊരു
കിളി;വിരഹാർദ്രം.
ഓര്‍മ്മയുടെ പള്ളിമേടയിലിരുന്നു
കുര്‍ബാന ചൊല്ലുന്നുണ്ടിന്നും..
അവളുടെ കുസൃതി കണ്ണുകള്‍ !!
ദാരിദ്ര്യത്തിന്‍റെ
കര്‍ക്കിടക കഞ്ഞിയിലെന്നും
കണ്ണുനീരാണുപ്പ് !
ഇരുളിനെ പുണരുവാന്‍
സിന്ദൂര പൊട്ടണിഞ്ഞ്
മൂവന്തിപെണ്ണ് !!!
മധു നുകരാൻ കാത്ത് നിൽക്കുന്ന വണ്ട്.
ഇളം കാറ്റിൽ ഇതൾ വിരിയാതെ,
നാണിച്ച് നിൽക്കുന്ന പൂമൊട്ട്!! .
ആത്മാർത്ഥതയില്ലാത്ത സൗഹൃദങ്ങൾ,
ചേമ്പിലയിലെ മഴത്തുള്ളികൾ പൊലെ..
ചെറു കാറ്റിലും ഉലയുന്നു!
തിരക്കേറും ജീവിതയാത്രയിൽ
എനിക്കെന്നും സാന്ത്വനമായി
പ്രിയ സഖീ... നിൻ കരസ്പർശനം !!
ഓര്‍മ്മയുടെ തിരമാലകള്‍ വന്നു മടങ്ങിയിട്ടും
ഏകാന്തതയുടെ കടത്തു തോണിയില്‍
തീരം തേടിയലയുന്നു ഞാനിന്നും !!
"മൂളിപ്പാട്ടുമായി വന്ന ചെറു
കാറ്റിനോടൊപ്പം നൃത്തം വെക്കുന്നുണ്ട്
മഴ നൂൽത്തുമ്പികൾ"