Sunday, November 15, 2015

എന്റെ മനസ്സിലെ ചെറു ചിന്തകൾ..

മിഴിനീർമങ്ങലിലും
തെളിയുന്നു നിൻമുഖം;
തെളിനിലാവു പോൽ...!


അലയടിക്കുന്ന അഴലിലുഴലുന്നു 
അക൦ പൊള്ളയായ ചില ജന്മങ്ങൾ..
ആളിക്കത്തുന്ന തീക്കുണ്ഡങ്ങൾ!


കടുംചൂടിൽചുട്ടുപൊള്ളുമ്പോഴും
നോക്കിച്ചിരിക്കുന്നു ശംഖുപുഷ്പം;
ആർദ്രമാം കണ്ണുകൾ........


വേനൽമഴയും കാത്തൊരു
കണിക്കൊന്ന ;പൂക്കാനൊരുങ്ങുന്നു;
കത്തിപ്പടരുന്നു വേനൽചൂട്!!

മക്കളെത്ര വലുതായാലു൦ 
മാതാ പിതാക്കളുടെയുള്ളിലെന്നു൦ 
വാൽസല്യ താരാട്ട്!!

കാറ്റിന്റ്റെ വേഗതയിൽ
പടരു
ന്ന നുണകൾ ചിതയിലെ കനലിൽ
എരിഞ്ഞൊടുങ്ങുമോ?

ദീപ പ്രഭയാൽ ജ്വലിക്കട്ടെ 
സത്യവും നന്മയും ..
എരിഞ്ഞ് തീരട്ടെ തിന്മകൾ
താള൦ തെറ്റിയ മനസ്സിനുളളിൽ
താണ്ഡവമാടുന്നു ചിന്തകൾ ...
ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ
കടം കൊണ്ട
ചിരിയിൽ വിരിയുന്നൂ 
കദനപ്പൂക്കൾ !!
ആൽമരച്ചോട്ടിൽ കുറുകുന്നു 
രണ്ടു 'അമ്പലപ്രാവു'കൾ... 
ചന്ദനഗന്ധം കാറ്റില്‍ .......!
ചുറ്റു മതിൽ കെട്ടിയിട്ടും
പടർന്നു കയറുന്നു ..
ചതിയുടെ മുൾപ്പടർപ്പുകൾ !
മറവിയുടെ മാറാല പിടിക്കാതെ 
കൊതിയൂറും രുചിയുമായി 
വാഴയിലയിലെ പൊതിചോറ് .
നിരസിക്കുന്നവർക്കായി
വച്ചുനീട്ടുന്നതിനെക്കാൾ നല്ലതു
വിശക്കുന്നവർക്കായി വിളമ്പുന്നതാണ്
നിൻ പാതിയല്ലെങ്കിലും
അറിയുന്നു ഞാനാ മനം
തഴുകുന്ന സൗഹൃദ തെന്നലായി..
കാരുണ്യമില്ലാത്തവരുടെ മുന്നിൽ
കനിവിനായ് കേഴരുത്.
നിശബ്ദ തേങ്ങലുകൾ!!
കണ്ണീരൊലിക്കുന്ന 
കഥകളുമായ് ചുമർചിത്രങ്ങൾ.
മങ്ങിയ കണ്ണുകൾ.!
ആർഭാടം വിളമ്പുന്നു
'അക്ഷയപാത്രങ്ങൾ'..
അർഹതപ്പെട്ടവർ പട്ടിണിയിൽ
കരഞ്ഞൊടുങ്ങാനല്ല പെണ്ണേ...
കരുത്തുനേടാനാണു പുലരികള്‍ 
നിനക്കായ് ചിരിച്ചുനിൽക്കുന്നത്.
തമ്മിൽ കാണാത്ത ഭൂതത്തിനും
ഭാവിക്കുമിടയിൽകിടന്നു 
ഞരുങ്ങുന്നു..വർത്തമാനകാലം!!
മുങ്ങിപ്പോകുന്നതറിയാതെ 
ജീവിത നൗക തുഴയുന്നു ...
സ്വപ്ന സഞ്ചാരികൾ !!
സ്നേഹപൂക്കളാൽ.. അർച്ചനനടത്തി 
ഹൃദയത്തിൽ പൂജിക്കാം നിന്നെ ഞാൻ.
പ്രണയോപഹാരങ്ങൾ!!
കാലുകൊണ്ട്‌ തട്ടുന്നവർ 
ഇന്നൊരു ദിനം കൈകൊണ്ട്
പൂജിക്കുന്നു ....കന്യാപൂജ
അസത്യങ്ങൾക്കൂ നിറമേറിയാലും
സത്യങ്ങൾക്കുഒളിമങ്ങില്ലൊരിക്കലും.
മായാകാഴ്ചകൾ....
ലഹരിയേതായാലും അധികമായാൽ
അടിയൊഴുക്കിൽപെടുന്നു
ജീവിതങ്ങൾ....
വിലമതിക്കാനാകാത്തതെന്നു
വീമ്പിളക്കിയാലും
വിലകുറഞ്ഞതാണു ചില ചിത്രങ്ങൾ..
ഒന്നു പിണങ്ങിയിണങ്ങുമ്പോൾ
എൻ പ്രണയമേ ... ഏഴഴകിൽ വിരിഞ്ഞ 
സ്വർഗ്ഗ വൃന്ദാവനമോ നീ !!
മരുക്കാട്ടിൽ കൊയ്യുന്ന വിളകൾ
മനകോട്ടകൾ കെട്ടി
മലനാട്ടിലേക്ക് ഒഴുകുന്നു മോഹങ്ങളായി ..
ആർഭാടം വിളമ്പുന്നു
'അക്ഷയപാത്രങ്ങൾ'..
അർഹതപ്പെട്ടവർ പട്ടിണിയിൽ...
അപരചിത്തത്തിലേക്കുചതിചൂണ്ട,
സ്വാർത്ഥജന്മങ്ങൾക്കു
ഉന്മാദലഹരി.





അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...