Tuesday, April 17, 2018

വിഷു..



എൻ ജാലകവാതിലിൽ
മുട്ടിവിളിക്കുന്നു
വിഷുപ്പക്ഷിയുടെ മധുരഗീത൦ ..
പൂത്തല്ലോ കണിക്കൊന്നക-
ളെവിടെയു൦ കണ്ണന്റെ 
പാദസരക്കിലുക്കവുമായി ..
കാർഷിക സമ്യദ്ധിതൻ 
വിളംബരവുമായി 
വരണ്ടുണങ്ങാത്ത പ്രതീക്ഷയേകി 
മലയാള മനസ്സുകൾക്കു കുളിർമ്മയേകാൻ 
വിരിഞ്ഞിതാ വിഷുവിൻ മേടപ്പൂക്കൾ .
കൈനീട്ടമേകിയ മുത്തശ്ശിയോർമ്മയെ
തഴുകിത്തലോടുന്ന മേടപ്പൂങ്കാറ്റിൽ
വിഷുക്കണിയൊരുക്കി ഞാൻ കാത്തിരിക്കാം ...
കണ്ണാ നീ കണികാണാൻ വരികയില്ലേ ...!

ചിത്രത്തിൽ മന്ദസ്മിത൦ തൂകി നിൽക്കു൦
നീയെൻ ചിത്തത്തിൽ ആമോദമേകാൻ 
കാലടിയിലർപ്പിക്കാ-
മെന്നാത്മാവിൻ പൂക്കൾ.
നീയെൻ മാനസവാടിയിൽ
ആനന്ദ നൃത്തമാടുക,കണ്ണാ....

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...