Wednesday, October 2, 2019

പുനർജനി

മടിച്ചു നിന്നൊരാ
വാക്കുകളോരോന്നും
മധുമൊഴിയായിന്ന് ചുണ്ടിൽ തത്തുന്നു..

പ്രണയപ്പൂ വിരിയുന്ന മാനസവാടിയിൽ നൊമ്പരക്കാറ്റൊന്നു മൂളിക്കടന്നു പോയ്!

അനുരാഗം ചൊല്ലും മൊഴികളെയൊക്കെയും
കിനാവിൻ ചിറകടികൾ
ത്രസിപ്പിച്ചൊരാ കാലം
വസന്തമായെത്തുന്നു നിനവിൽ ചില്ലയിൽ!

ചിണുങ്ങിപ്പെയ്യും ചാറ്റൽമഴക്കുളിരിൽ
 ഇരുഹൃദയങ്ങളൊന്നായ് ചേർന്നപ്പോൾ
പുലരിപ്പൊൻപ്രഭ  പടരുന്നു, ഹൃദ്യമായ്!
~

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...