Wednesday, December 14, 2016

അച്ഛന്‍

പറയുവാനേറെയുണ്ടാ കളിമുറ്റത്തു പഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നു പുതുമ മാറാതെ ഓര്‍മ്മയെപ്പുല്കും ഹൃദയകോവിലിലെന്നുമെൻ അച്ഛന്റെരൂപം. തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെ കുഞ്ഞിക്കൈകളാല്‍ വാരിയെടുക്കുവാന്‍ കൊഞ്ചിക്കരയുന്ന കുഞ്ഞിന്‍റെ മുന്നില്‍ ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍. നോവുകളാലുള്ളം വെന്തുരുകും നേരം പുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെ ഉപമിക്കാന്‍ വാക്കുകളില്ലല്ലോ! എന്റെയീ ജീവിതപുസ്തക താളിലും. വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞു കാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്ന മാനസകോവിലിലെ നിത്യപ്രതിഷ്ഠയായി കാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ . കാലത്തിന്‍ പടവുകളേറെ താണ്ടിയാലും താതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെ ചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസം വാടാതെ, കൊഴിയാതെ, തളരാതെ നില്പ്പൂ

Saturday, December 10, 2016

തുലാഭാരം

ഹൃദയകോവിലിലിന്നു ഞാൻ കിനാവുകൊണ്ടൊരു- തുലാഭാരം നടത്തി . ദേവനുമില്ല ,ദേവിയുമില്ല .... പൂജക്കായ് പുഷ്പങ്ങളേതുമില്ല വാടാമലരായെൻ സ്വപ്നങ്ങളും വാടിതീരാത്ത ദു:ഖങ്ങളും .... ദീപാലങ്കാരമായെൻ നിറനയനങ്ങൾ, നേദ്യമായതെൻ ജീവിതവും... പ്രതിഷ്ഠയില്ലാത്തൊരാ മാനസകോവിലിൽ തീരാത്ത ദുഃഖത്താൽ അർച്ചനചെയ്യവേ കണ്ണുനീർ പുഷ്പങ്ങളിൽ തെളിഞ്ഞു വന്നു നിഴൽ പോലെയെൻ സ്വപ്നദേവൻ!! .

Sunday, December 4, 2016

നോവ്

മായാത്ത പുഞ്ചിരി പൂവുകളാലെന്റെ
മാനസം കവര്‍ന്നൊരു കൂട്ടുകാരാ..
എവിടെയാണിന്നു നീയറിയില്ലയെങ്കിലും
ഹൃദയം നിനക്കായി തുടിച്ചു നില്‍പ്പൂ.

പരിഭവമെല്ലാം മറന്നു നീയൊരുനാളില്‍
തിരികെയെന്നയരികിലേക്കെത്തും പ്രതീക്ഷയില്‍
പടിവാതിലിലോളം നീളുമെന്‍ മിഴികളില്‍
പതറി നില്‍ക്കുന്നു രണ്ടു നീര്‍ത്തുള്ളികള്‍..

എങ്ങു പോയി നീയെന്റെ കൂട്ടുകാരാ..
എങ്ങുപോയെങ്ങുപോയ്‌ കൂട്ടുകാരാ..
കണ്ടുമുട്ടുനമ്മളിനിയുമെന്ന പ്രതീക്ഷയില്‍
കാത്തിരിക്കുന്നു ഞാന്‍ കൂട്ടുകാരാ..


Monday, November 28, 2016

"അയ്യപ്പ ഗീതം"



വൃശ്ചിക മാസം പിറന്നു 
ഭക്തിയാല്‍ മനസ്സു നിറഞ്ഞു
പൊന്നമ്പലവാസനെ കാണാനായി
വ്രതശുദ്ധിയാലെങ്ങും ശരണം വിളി
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...
*
ഇണ്ടലെല്ലാമകറ്റിയടിയങ്ങളുടെ
അകതാരില്‍ ഭഗവാന്‍ വിളങ്ങീടണം
സ്വച്ഛമാം ചിന്തയാല്‍ മാനസത്തില്‍
ശരണ മന്ത്രങ്ങള്‍ മുഴങ്ങീടണം...
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ..
*
ഉച്ചത്തിലുയരുമാ 

ശരണം വിളികളാല്‍
ആനന്ദദായകമീ പ്രപഞ്ചം,
ഭക്തിയാലവിടുത്തെ സന്നിധി-
യിലെത്തുമടിയങ്ങള്‍ക്ക്‌
മുക്തിമാര്‍ഗ്ഗം തവ തിരുദര്‍ശനം ..
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...

Monday, November 21, 2016

ചെറു വരികള്‍

വാടാത്ത ഓർമ്മകൾ
ചേർത്തുവെച്ച് 

ഒരു മാല കോർക്കാം,
ജീവിതം തുടിക്കുമൊരു നിറമാല.


മഞ്ഞണിപ്രഭാതത്തിലേക്ക്
പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ;
കിളികളാരവം നിറയ്ക്കുന്നു ചുറ്റിലും
എത്ര സുന്ദരമീ പുലർക്കാലം..!!!


ഇരുട്ടിൻകട്ടിക്കരിമ്പടമിട്ട്
മൂടിയെന്നാകിലും,നിൻ
സൗഹൃദവെളിച്ചത്താൽ
തിളങ്ങീടുമെൻ വഴിത്താര....


വൃശ്ചികപ്പുലരിയുണർന്നു 
ഭക്തിയാൽ മനസ്സുകൾ നിറഞ്ഞു.
പൊന്നമ്പല വാസനെ കാണുവാനായി 
വ്രത ശുദ്ധിയാലെങ്ങും ശരണ൦ വിളി ...
സ്വാമി ശരണ൦ അയ്യപ്പാ ...
ശരണ൦ ശരണ൦ അയ്യപ്പാ ....


നോവുംമനസ്സിന്റെ
മൗനതീരങ്ങളിൽ ഏകാന്ത-
യായലയുന്നവരെ,
നിങ്ങൾതിരിച്ചറിയില്ല;
നിങ്ങളുടെ വിജയ നേത്രങ്ങളിൽ 
അവര്‍ എന്നും പരാജിതര്‍;
ഒരിക്കലും
തിരിച്ചറിയപ്പെടാത്തവര്‍.......


ഒന്നോർക്കുകിലെത്ര-
വിചിത്രമീ ജീവിതം;അതിൻ
പ്രഹേളികകളും.....!


മുല്ലപ്പൂവിൻ
മേനിയിൽ ഒട്ടിപ്പിടിച്ച്
പുഞ്ചിരിതൂവുന്ന 
മഞ്ഞുതുള്ളിയുടെ 
ആത്മനിർവൃതിയിലേക്ക്
പ്രഭാതകിരണങ്ങൾ
അലിഞ്ഞുചേർന്നു..
ഒരു പുതിയ സൂര്യോദയം.



വർഷങ്ങളിലൂടെ
നിൻസാനിദ്ധ്യമേകിയ
ആത്മനിർവൃതികൾ
അമ്മമനസ്സിൽ
ആനന്ദത്തുടിപ്പുകൾ
തീർക്കവേ,
നേരട്ടെ ഞാൻ:
സ്നേഹവാത്സല്യ
നിറവാർന്ന്
സുദീർഘമാമൊരു
ധന്യജീവിതമോമലേ..

അകക്കണ്ണിൻ കൃഷ്ണമണി-
ക്കോണിൽ ഒളിഞ്ഞു
തിളങ്ങുന്നുണ്ടൊരു
മധുരം കിനിയും നോവ്....!

നിൻ തൂലികയിൽ വിരിയുന്ന 
അക്ഷരപ്പൂക്കൾ കാൺകെ
മഞ്ഞുകണ൦ നുകരുന്ന 
പൂക്കളെപ്പോൽ 
കുളിരുന്നെന്മനം.....!!

നന്മക്കാവിൽപൂത്ത
സ്നേഹമരങ്ങളിൽ
ഒരിക്കലും വാടാത്തപൂവുകൾ;
പൂമ്പാറ്റകൾ ഉത്സവനിറവിൽ....
എങ്ങും പടരുന്ന പൂമണം.
നമുക്കും സ്നേഹവിരുന്നൂട്ടാം,

പ്രകൃതിയുടെ തുടിപ്പുകളെ
ആഘോഷമാക്കുകയാണ്
ഓരോ പുലരിയും.....
പുലരിയിൽ വിരിയുന്ന ജൈവിക
നിറവുകൾ ഭൂമിയുടെ പുളകങ്ങളാകുന്നു.
നന്മയുടെ പുതുവസന്തം തീർക്കാൻ
ഇനിയെത്ര പുലരികൾ....!

ഉഷസ്സു വന്നെന്നെ
തൊട്ടു വിളിച്ചപ്പോൾ
മിഴികളിൽ പൂത്തൊരായിര൦
വർണ്ണങ്ങൾ
നിറമുള്ള പൂക്കളാൽ 
എന്തൊരു മോഹന൦
മഞ്ഞുപുതച്ചയീ
ഹരിതാഭസുന്ദരി!



നിസ്സഹായതയുടെ
അഗാധ ഗർത്തത്തിലേക്ക്
അപ്രതീക്ഷിതമായി കടന്നുവരുന്ന
ആശയുടെ ഒരു കൈത്താങ്ങ്,
ഒരു സാന്ത്വനം.....
അതാവുക എന്നതാണ്
മാനുഷികതയുടെ പരമമായ തേട്ടം.
നാമോരോരുത്തർക്കും
ജീവിതത്തില്‍ എപ്പോഴെങ്കിലും
അത്തരം ഒരു നിയോഗത്തിലേക്ക്
ഉയരുവാൻ കഴിയട്ടെ...

തൂമഞ്ഞു പെയ്യുമീ
പുലർകാലത്തിൽ
കുളിരുമായ് വരും
കുഞ്ഞിളം കാറ്റേ,
എന്നരികിലൊരുവേള 
വന്നിരിക്കാമോ?
മുകരാം നമുക്കൊന്നായീ
മഞ്ഞു കണങ്ങളെ...

ഇടയ്ക കൊട്ടി പാടുമീ രാഗങ്ങള്‍
ഇടയ്ക്കെങ്കിലും താളംതെറ്റിയാല്‍..
ഇണങ്ങിയുള്ളിലലിഞ്ഞോരാ ദേവനും
ഇരിക്കപിണ്ഡം വെച്ച് പടിയിറക്കീടുമോ ?

ജന്മദിനാഘോഷത്തിന്റെ 
അവശിഷ്ടങ്ങൾ പുകച്ചുരുളായി
ശ്വാസം മുട്ടുന്ന കൈരളി

പതറി നില്‍ക്കുമ്പോള്‍ ,
പതിയെ തലോടുന്നു , 
സാന്ത്വനമായേതോ..
അജ്ഞാതകരങ്ങള്‍....
പതിയെപ്പതിയെ
പതറലെങ്ങോ ഓടിയകലുന്നു...

എന്‍ ജീവിത പാതയിലെ 
കെടാവിളക്കായെന്നും
നിന്‍ മിഴിദീപങ്ങള്‍!!

സതൃത്തിന്റെ പാതയിൽ 
നന്മയുടെ പൂക്കൾ 
വിരിയുന്ന സ്നേഹോദ്യാനമാവട്ടെ
നമ്മുടെ മനസ്സെന്നും...




Sunday, November 20, 2016

ഇരുട്ട് പൂക്കുന്നിടം

കാലത്തിന്റ്റെ വഴിത്താരകളിൽ വറ്റിവരണ്ട ചില നീർച്ചാലുകൾ .. മറ്റുള്ളവർക്കു വേണ്ടി ഹോമിക്കപ്പെടുന്ന ആരു൦ തിരിച്ചറിയാതെ പോകുന്ന ചില നര ജന്മങ്ങൾ! നിയമങ്ങളുടെ ആനുകൂല്യങ്ങൾ വളച്ചൊടിച്ച് നിരപരാധി അപരാധിയാകുമ്പോള്‍ ശരി തെറ്റുകൾ തിരിച്ചറിയാതെ പകച്ചു നിൽക്കുന്ന സമൂഹ൦ !
പിഴയ്ക്കുന്ന ചുവടുകളു൦ പഴിക്കുന്ന നാവുകളു൦ പരസ്പര പൂരകങ്ങളായി വിറളിപിടിച്ചാടുമ്പോള്‍ ശിഷ്ടകാല൦ ശൂന്യതയാൽ വലയപ്പെടുന്ന സായാഹ്നങ്ങൾ!
വിധിയുടെ വിളയാട്ടമെന്നു൦ കലികാലമെന്നു൦ പറഞ്ഞ് സ്വയ൦ തീർക്കുന്ന ഇരുട്ടറയിൽ വെള്ളിവെളിച്ചം സ്വപ്നംകണ്ടുറങ്ങുന്ന ആരാലു൦ അറിയപ്പെടാതെയു൦ ചില ജന്മങ്ങൾ!

ഇരുട്ട് പൂക്കുന്ന
പാതയില്‍
ഫണമുയര്‍ത്തിയാടുന്ന
കരിനാഗങ്ങള്‍

എന്തെന്നോ,ഏതെന്നോ
അറിയാതെ പകച്ചു നില്ക്കുന്ന കുട്ടിയെപ്പൊലെ ഓരോ മനസ്സുകളു൦ ഉറ്റുനൊക്കുന്നുവോ ഇന്നിന്റെ കാഴ്ചകൾ !



Wednesday, November 16, 2016

ഓര്‍മ്മകള്‍ പൂക്കുമ്പോള്‍

കാറ്റുലയ്ക്കും ചെമ്പക-
ച്ചോട്ടിലിന്നെന്റെ
ഓർമ്മകൾ പൂത്തനേരം
കാത്തിരുന്ന തോഴനെന്നുടെ
ചാരത്തണഞ്ഞല്ലോ.....
കാറ്റു മൂളിയ പാട്ടിന്നീണം
കേട്ടു വന്നൊരു പൂങ്കുയിൽ,
ഏറ്റു പാടിയെനിക്കായൊരു
മധുര സ്നേഹഗീതം....
കളങ്കമില്ലാത്തലോടലായൊരു
കിളിത്തൂവലൊന്നു പറന്നു വന്നു.
പ്രണയ സരോവര തീരമാം-
മനമൊരു സ്വപ്ന ലോകമായി.....
പെയ്തുതീരാത്ത മൌനമഴയെ
പുണരാന്കൊതിച്ചൊരു മാരിവില്ലായി
മാനസ ജാലക വാതില്‍ തുറന്നു
അരുമയാമോർമ്മകളിൽ
ആശകള്‍ വറ്റാതെ പൂത്തുനിന്നൂ
വെഞ്ചാമരം വീശും കുളിര്‍മ്മയായി,
സുഗന്ധം പരത്തുമോർമ്മയായി,
ഉള്ളിന്റെയുള്ളില്‍ പൂത്തുനില്പ്പൂ നീ,
വാടാതെ കൊഴിയാതെയെന്നുമെന്നും..!

Thursday, November 3, 2016

വിചാരണ

തെരുവ് നായ്ക്കള്‍ക്ക് എന്നും 
പ്രിയം ഇറച്ചിക്കഷണങ്ങളാണ്. 
പെണ്ണിന്റെ മാനം കടിച്ചു കീറുന്ന 
മനുഷ്യ മൃഗങ്ങളെ 
നാം ഏതു ഗണത്തില്‍,
ഏതു ഭാഷയിലാണ്
വിളിക്കേണ്ടത്.?
എന്തു ശിക്ഷയേകണം
അവര്‍ക്ക്
നിയമങ്ങളില്‍ നിന്നും
പാനം രക്ഷപെടുത്തുന്ന
അവര്‍ക്കായി ഇനി

 ജനകീയ കോടതി
വിധി നിര്‍ണ്ണയിക്കട്ടെ ...


തിമിരം

എന്തിനെയോ തിരയുന്നു എവിടെയോ മറയുന്നു കണ്ടതിനെ മറന്നിട്ട് കാണാത്തതിനായി ഉഴലുന്നു കിട്ടിയതു കളഞ്ഞിട്ട് കിട്ടാത്തതിനായോടുന്നു മനുഷൃനായി ജനിച്ചിട്ട് മൃഗമായി ജീവിക്കുന്നു മദം പൊട്ടിയോടുന്നു മതത്തിനായി മരിക്കാൻ.. മരണം വരിച്ചാലും നിണമൊഴുക്കാനെത്തുമാളുകൾ.... ഭരണം പിടിക്കാൻ രക്തസാക്ഷികൾ വേണം. ചാവേറുകളായി പടനയിച്ചവരുടെ പാവം കുടുംബങ്ങൾ പട്ടിണിയിലാകുന്നു. എന്തെന്നറിയാതെ എന്തിനെന്നറിയാതെ വിറളിപിടിച്ചോടി ഹോമിച്ചു തീർക്കുന്നു വിലപ്പെട്ട ജീവിതം! സ്വര്ഗ്ഗമീ ഭൂവില്‍ നരകം തീര്‍ക്കുവാന്‍ ഉടലെടുക്കുന്ന നരക- പിശാചുക്കളെ, തുരുത്തിയോടിക്കുവാന്‍ ഇനിയൊരവതാരം പിറവിയെടുക്കുമോ. ?

Thursday, October 27, 2016

ആവര്‍ത്തനം


ആവര്‍ത്തന വിരസതയുമായി
ആടിത്തിമിര്‍ക്കുന്ന അശാന്തികള്‍
നിരാസത്തിന്റെ ഇരുട്ടറയില്‍ 
ഉറങ്ങാതെ കിടക്കുമ്പോള്‍,
തുറന്നിട്ടും കാണാതെ പോകുന്നു
തിരിച്ചറിവിന്റെ വാതിലുകള്‍ .
അറിവില്ലായ്മയില്‍ നടനമാടി
നിഴലാട്ടം നടത്തുന്ന നോവുകള്‍
അവിവേകത്തിന്റെ ചിറകിട്ടടിച്ചു
അഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍
പൊട്ടി വീണ വളപ്പൊട്ടുകളില്‍ നിന്നും
ഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍
ശവംതീനിയുറുമ്പുകളുടെ
ഘോഷയാത്രയിലലിയുന്നു.
ആത്മാര്‍ത്ഥസ്നേഹത്തിന്റെ
വിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍
തെറ്റിന്റെ ആവര്‍ത്തനവുമായി
കൂരിരുട്ടിലലയുമ്പോള്‍, വിഷാദ-
ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍
കേള്‍ക്കാന്‍ മാത്രമാണോ,
പുതുപുലരികളുടെ പിറവികള്‍..?

Wednesday, October 26, 2016

ചെറു കവിതകള്‍

ഏകാന്ത മൌനമെന്‍
ചാരേയണഞ്ഞപ്പോള്‍, 
പൊന്‍ കിനാവിലൊരു 
തൂവല്‍ സ്പര്‍ശമായി ,
നീ മൂളിയോരാ 
ശ്രീരാഗമെന്നുടെ
ഹൃദയത്തിൻ തന്ത്രികൾ
മീട്ടിനില്പൂ.....


തിന്മയുടെ കരങ്ങൾ,
ചതിയുടെ അഗാധ
ഗർത്തത്തിലേക്ക്
നമ്മെ തള്ളിയിട്ടാലും
സത്യവും നന്മയും 
കൂടെയുണ്ടെങ്കിൽ
പൂർവാധികം ശക്തിയോടെ
നാം ഉയർത്തെഴുന്നേൽക്കും.


വെളിച്ചപ്പാടു പോലെ തുള്ളുന്നു,
വിറളിപിടിച്ചചിന്തകൾ...
വിളറി വെളുത്ത മനസ്സുകൾ
ശൂന്യതയാൽ‍ ഉഴറുന്നു....


ചൊടിയിൽ പൂത്തൊരാ
സിന്ദൂരച്ചെപ്പിലെ
ഒരുനുള്ളുകുങ്കുമം തിരു
നെറ്റിയിൽ ചാർത്താൻ ,
കസവു ഞൊറിഞ്ഞോരാ
പുടവയുമുടുത്തിന്നു
മഞ്ഞുതുള്ളി പോൽ
നിന്നിലലിയുമ്പോള്‍..
സ്വപ്ന വിഹായസ്സിലെ
ജീവിതത്തേരിൽ
പാറിപ്പറക്കുന്ന
മോഹപ്പക്ഷികളെപ്പോലെ
ഭൂമിയെ പുല്കാനെത്തുന്നു
പുലർ കാല ദേവൻ....


ഹിമത്തുള്ളികളാൽ
ഹാരാർപ്പിതമായ
ഹരിത മനോഹരിയെ

തലോടാനെത്തുന്ന
പ്രഭാതസൂര്യൻ .....
ആരിലലിയുമാ നീഹാരിക !

കരുണയേറു൦ മന൦
കദനമില്ലാ ചിന്ത
കരളിൽ ചിരിക്കണ൦
നന്മ തൻ പൂക്കൾ .
കനിവോടെ നാമെന്നു൦ 
സഹ ജീവികളെ കാണുകിൽ
ഒരുമയുടെ കുടക്കീഴിൽ
പെരുമയോടെ വാണീടാ൦..

കലിതുള്ളും 
രാഷ്ട്രീയപ്പോരിൽ
പൊലിഞ്ഞുതീരുന്ന 
കുടുംബനാഥന്മാർ,
കണ്ണുനീർ കുടിച്ചു 
വിശപ്പടക്കാൻ വിധിക്കപ്പെട്ട
തുണയില്ലാക്കുടുംബങ്ങളുടെ
ദീനരോദനം..
കണ്ണൂരിന്റെ 
കണ്ണീർ തോരില്ലേ?!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട്
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

കൊഴിഞ്ഞുവീണ ഇലകളുടെ
അഴുകിയ ഞെരമ്പുകളിലേക്ക്
വേരുകളാഴ്ത്തി
വളം വലിച്ചെടുത്ത്
തടിച്ചു കൊഴുക്കുന്ന
വൻമരങ്ങളും ഒരുനാൾ
മണ്ണിൽ ഒടുങ്ങിയമരും..

നിൻ പിൻവിളിയിലലിയുന്നു
എൻ പിണക്കങ്ങൾ;കാലരഥ-
മോടുവതെത്രവേഗമോമലേ!!!

മേഘമൊട്ടുകൾ വിരിഞ്ഞു,
ആകാശം പൂന്തോട്ടമായി;
മഴയുടെ സംഗീതം.......

കരയിച്ചിട്ടും
ചിരിതൂവിനില്പ്പൂ മനം;
മറവിയുടെ കൈത്താങ്ങ്.

വീട്ടിലെ മെഴുകുതിരി
വലിച്ചെറിഞ്ഞവർ
വിലപിക്കും നാളെ
വ്യദ്ധസദനങ്ങളിൽ തെളിയും
നിലവിളക്കുകൾ കാണുമ്പോൾ!
ഉരുകിയൊലിച്ചാ തിരിയുടെ
നാളങ്ങളിൽ കാണാം:
'ഇന്നു ഞാൻ നാളെ നീ...'
പറിച്ചെറിഞ്ഞാലും
മുള പൊട്ടി വരും
ആ സ്നേഹ വാത്സല്ല്യ
നാമ്പുകൾ ഒരുനാൾ നമ്മെ.
പശ്ചാത്താപ വിവശരായ്
തേടിവരും അന്നു നാം:
ഇരുൾവഴികളിലുഴറി നടന്നീടും
.....

ഹ്യദയം പൂത്ത 
മഞ്ചാടി മണികൾ 
പ്രണയച്ചെപ്പ്!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട് 
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

ക്ലാവ് പിടിക്കാത്ത ഓർമ്മകളെ 
വികൃതമാക്കുന്നു 
'മാറാലകെട്ടുന്ന ചിലന്തി'കൾ.


Sunday, October 23, 2016

അമ്മയ്ക്കൊരു താരാട്ട്


എത്രയോ താരാട്ട് പാടിയെനിക്കായി മാറോടു ചേര്‍ത്തുറങ്ങാതെയിരുന്നമ്മ, പതിവായി സ്നേഹാമൃതൂട്ടിയ നിനക്കായി പകരം നല്‍കുവാനെന്‍ കൈകളിലെന്തമ്മേ..
അകലെയിവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അകതാരിലെവിടെയോ താലോലം പാടുന്നു ഹൃത്തിലോരൂഞ്ഞാലു കെട്ടിയെന്നമ്മയ്ക്കായ് മൂളീടട്ടെ ഞാനൊരു താരാട്ടുപാട്ട്.
എന്‍ മടിത്തട്ടില്‍ ചാഞ്ഞുറങ്ങും നിന്റെ വാര്‍മുടി മാടിയൊതിക്കിയാ നെറ്റിയില്‍ മെല്ലെത്തലോടി,ഉമ്മവെയ്ക്കുവാൻ എന്‍ നെഞ്ചകം കോരിത്തരിക്കുന്നു...
ജനനീ നീയെന്‍ ജീവധാരയില്‍ ഒഴുകി വറ്റാത്ത സ്നേഹപ്പുഴയായി, തളര്‍ന്നു വീഴുമീ സായംസന്ധ്യയില്‍ പകര്‍ന്നു നല്‍കുവാന്‍ പകരമില്ലമ്മേ..
മൗന രാഗത്തില്‍ ഉച്ചത്തില്‍ ചൊല്ലാം നിനക്കുമാത്രം കേള്‍ക്കാനീ താരാട്ടുപാട്ട് എവിടെയാണെങ്കിലും സ്നേഹമന്ത്രത്താല്‍ കനവിലും കരളിലും നിറയുമീ രാഗം..

Sunday, October 16, 2016

തുലാപ്പെണ്ണ്‍



കുളിർ തെന്നലുമായവൾ കുണുങ്ങിയെത്തി
പേമാരിയായിതിമിർത്തു പെയ്യാൻ ..
കിന്നാര൦ ചൊല്ലു൦ ശാന്തയായവൾ
പിന്നെ,
അനുസരണക്കേടുമായി നെട്ടോട്ടമോടിക്കു൦ ..
പതിനേഴിലെത്തിയ തരുണിയായവൾ
പടവാളെടുക്കുന്ന ഭദ്രയുമാണവൾ .
ചന്ന൦ പിന്ന൦ കളിപ്പിച്ചു നടന്നാലു൦
ക്ഷിതിയെ പ്രണയിക്കു൦ സുന്ദരി പ്പെണ്നവൾ !
ലാസ്യ രസ താണ്ഡവ ഭാവത്താൽ
വിസ്മയിപ്പിക്കു൦ തുലാപ്പെണ്ണവൾ !

Monday, October 10, 2016

ദേവീ ഗീതം

വീണാ വാണീ സരസ്വതി ദേവി അ൦ബ മൂകാ൦ബികേ സരസ്വതീ .. മധുര ഭാഷിണി കാവ്യ ഗീതമേ നിൻ രൂപമെന്നിൽ തെളിയേണമേ..
നാവിൽ വന്നു നല്ല വാക്കോതണമേ നയനങ്ങളിൽ നിൻ കടാക്ഷമേകണേ .. മായാ മോഹങ്ങൾ തുടച്ചു നീക്കി നിൻ രൂപമെന്നിൽ വിളങ്ങീടണമമ്മേ ..
അഭയമേകണേ പങ്കജലോചനേ ഹ്യത്തിൽ മുഴങ്ങണേ നിൻ നാമമെന്നു൦ ... നല്ല പാത കാട്ടണേ ജഗദ൦ബികേ .. നന്മ ചൊരിയേണമേ ഞങ്ങളിലെന്നു൦ .
അറിഞ്ഞുമറിയാതെയും ചെയ്ത കുറ്റങ്ങള്‍
കണ്ണീരാല്‍ നിന്‍ പാദത്തില്‍ അര്‍പ്പിക്കാം.
അമ്മേ.. മൂകാ൦ബികേ ദേവി സരസ്വതീ
അടിയനിൽ കരുണ കടാക്ഷമേകണേ

സൗപര്‍ണ്ണികയിൽ മുങ്ങി നിവരുമ്പോള്‍
സര്‍വ്വ പാപങ്ങളും പൊറുക്കണേ അമ്മേ
സകലകലാ വിലസിതേ വിദ്യാ ദേവതേ
എന്നില്‍ നിറയണെ അമ്മ തന്‍ ചൈതന്യം
.


Sunday, October 9, 2016

നിറച്ചാര്‍ത്ത്

പീലി വിരിച്ചാടിയ
പ്രണയത്തിൻ മേലെ
മേഘതുണ്ടുകൾ പെയ്തിറങ്ങി.
നാണത്താൽ മിഴികൾ
പൂട്ടിയപ്പോൾ വാന൦
മഴവില്ലിൻ അഴകാൽ
ചിത്ര൦ വരച്ചു.
ഇള൦ വെയിൽ തേടി പ്പറന്നോരാ
പൂത്തുമ്പി പൂവിനു ചുറ്റും
നൃത്തം വെച്ചു ....
പൊൻ വെയിൽ പൂക്കൾ 
കസവുടയാടകൾ തീർത്തു.
ചിറകു വിടർത്തിയാ 
ഇണക്കിളികൾ ..
ചിൽ ചിൽ പാടിയൊരാ 
അണ്ണാറക്കണ്ണനു൦
ആമോദത്താൽ 
നർത്തനമാടിയപ്പോൾ
പ്രകൃതിയൊരുക്കിയ 
പ്രണയ വസന്തത്താൽ 
മനസ്സുകൾ വൃന്ദാവനമായപ്പോൾ
പുഷ്പിണിയായ മേഘപ്പെണ്ണ്
താഴേക്കിറങ്ങി..
ആകാശവെൺകാമരത്തിനു
കീഴിൽ,ഭൂമിയിൽ 
സ്വർഗ്ഗ൦ വിരുന്നു വന്നു...!

Monday, October 3, 2016

തൂവല്‍ സ്പര്‍ശം

പതിയെ നീ മൊഴിഞ്ഞു കാതിൽ പുതുമഴയുടെ കിന്നാര൦ പോൽ പാദസര കിലുക്കമോടെ , പരിഭവത്തിൻ മൊഴി മണികൾ !

നിറഞ്ഞു നിന്നു ഹൃദയ വാനിൽ തരള മധുര സ്നേഹ ഭാവ൦ കരുണയേറു൦ മിഴികളാലെൻ കദനമെല്ലാ൦ പെയ്തൊഴിഞ്ഞു.
(പതിയെ )
കഠിനമേറും പാതകളിൽ
പതറി നില്ക്കു൦ പാദങ്ങൾക്ക് കരുതലായി നമുക്കെന്നു൦ കര൦ പിടിക്കാ൦ കൂട്ടു കൂടാ൦..
(പതിയെ ) ഇല കൊഴിയു൦ ശിശിരങ്ങള്‍ വിട പറയാൻ നേരമായി ഹ്യദയം പൂക്കു൦ പുതു വസന്ത൦ വിരുന്നൊരുക്കി നമ്മുക്കു മാത്ര൦ !!
(പതിയെ )

Saturday, October 1, 2016

സ്നേഹ നാളം

വീട്ടിലെ മെഴുകുതിരി 
വലിച്ചെറിഞ്ഞവർ 
വിലപിക്കും നാളെ 
വ്യദ്ധസദനങ്ങളിൽ തെളിയും 
നിലവിളക്കുകൾ കാണുമ്പോൾ!


ഉരുകിയൊലിച്ചാ തിരിയുടെ 
നാളങ്ങളിൽ കാണാം:
'ഇന്നു ഞാൻ നാളെ നീ...'

എന്ന സത്യവാക്യം !

പറിച്ചെറിഞ്ഞാലും 
മുള പൊട്ടി വരും
ആ സ്നേഹ വാത്സല്ല്യ 
നാമ്പുകൾ ഒരുനാൾ .
പശ്ചാത്താപ വിവശരായ്
അന്നു നാം: ഇരുൾവഴി-

കളിലുഴറി നടന്നീടും..

Wednesday, September 28, 2016

ചെറു വരികളിലൂടെ ....

ശാസ്ത്രം വളർന്നിട്ടും 
മുരടിച്ച ഹൃദയവുമായി....
മനുഷ്യജന്മങ്ങൾ.


ഇല കൊഴിഞ്ഞ ഒറ്റമരത്തില്‍ 
നൂലു പൊട്ടിയ പട്ടം.
രാമഴക്കാഴ്ച !

മയക്കി ചതിക്കുന്ന
ചിരിപ്പൂക്കളേക്കാൾ
മിഴി നനയ്ക്കുമാ
കണ്ണീർപൂക്കളെ-

യാണെനിക്കിഷ്ടം.

കാറ്റ് കതകിനെ
തഴുകിയടച്ചു;
രാവിൻ സംഗീതം.


നന്മപൂക്കും മണംപരന്നെന്നാൽ
തിന്മയെല്ലാം പോയ്മറഞ്ഞീടും;
സ്നേഹമേറി വരിക വിഭാതമേ.


പൂരാടമെത്തിയിട്ടു൦ 
പുര മേഞ്ഞില്ലല്ലോ ..

പുറമ്പോക്കു ജീവിതങ്ങൾ

ഓണനിലാവുദിച്ചിട്ടു-
മെന്തേ അമ്മമനസ്സിൽ
മഴക്കാറു മാത്രം; ഓർമ്മകളി-
ലൊളിക്കുന്ന ഓണം...



കതിരില്ലാക്കാലത്ത്
പതിരിനും ക്ഷാമം;
അകലുന്ന പ്രതീക്ഷകൾ.


കല്ലായിപ്പുഴയ്ക്കു നാണം,
കല്ലിന്മേലൊരു ഒളികണ്ണ്;
മൈലാഞ്ചിക്കവിളു ചുവന്നു.


കനലെരിയുന്നു 
കിനാക്കളിൽ,
കദനമൊരുവേള
പകച്ചുവോ.......!


അഹന്തയുടെ
വിളയാട്ടത്താൽ
ഹൃദയമൊരു പാറക്കല്ല്;
കനിവിന്നുറവകൾ 
വറ്റിവരണ്ടു......



സ്നേഹം പൂത്ത
മണംപരന്നപ്പോൾ
നിന്റെ സാന്നിദ്ധ്യം 
ഞാൻ അറിഞ്ഞു...
അതെന്നെ പുളകിതയാക്കി
ഞാൻ തേടിയത്
നിന്നെയായിരുന്നു എന്നത്
ഞാൻ പോലുമറിഞ്ഞില്ല.....
നീ ഒരു നിയോഗവും
സാക്ഷാത്ക്കാരവുമാവുന്നു;
നിറവിന്റെ കതിരൊളിയാവുന്നു.


ശിശിരകാലത്ത്
ഇലകളുടെ കൂട്ടവേർപാടിനെ
പതറാതെ അതിജീവിക്കുന്ന
ശാഖികളേ,
നിങ്ങളെ ഞാൻ പ്രണയിക്കട്ടെ..


മൂവന്തി ച്ചോപ്പില്‍,
കൊഴിയുന്ന ഇതളുകള്‍ .
നിശബ്ദതാഴ്വാരം




ഞാനീ ഏകാന്ത തീരത്ത്
നിന്നേയും കാത്ത്
യുഗങ്ങളായി തപസ്സിലാണ്;
കാത്തിരിപ്പിന്റെ
വിഭ്രാന്തിയുമായി
ഓരോ ദിനവും
കൊഴിഞ്ഞുപോകുന്നു;
എങ്കിലും......
നീ വരുമെന്ന
പ്രതീക്ഷയെ താലോലിക്കുമ്പോഴാണ്
എന്റെ ജീവന്റെ തുടിപ്പ്
താളാത്മകമാവുന്നത്.....

വാതത്തിന് മരുന്നു തേടി
കുറുന്തോട്ടിയുടെ
അടുത്തെത്തിയപ്പോള്‍
അഹന്തതയുടെ മരുന്നിനായി
കുറുന്തോട്ടി അലയുന്നു.. 
ആവനാഴിയിലെ
അമ്പൊഴിഞ്ഞ മനുഷ്യരെ
തെരുവുനായകൾ
കടിച്ചുകീറുന്നു.

ആള്‍ ദൈവങ്ങള്‍ക്ക്
സ്വര്‍ണ്ണപ്പതക്കം;
അനാഥജന്മങ്ങൾക്ക്
ആട്ടും തുപ്പും....!






Saturday, September 24, 2016

കാവല്‍


ഇന്നലെ വരെ നീയെന്റെ
ജീവിത വസന്തമായിരുന്നു.
എന്റെ സ്വപ്നങ്ങളുടെ 
കാവല്‍ മാലാഖയായിരുന്നു..
സ്നേഹത്തിന്റെ ഒരിറ്റു
കണിക പോലും ബാക്കി വെയ്ക്കാതെ
മോഹങ്ങളെ കരിച്ചുണക്കി ,
വേനലായ്‌ മാറിയിട്ടും ,
പുതിയ മേച്ചില്‍പ്പുറങ്ങള്‍
തേടി അലഞ്ഞില്ല ഞാന്‍...
വാര്‍ദ്ധക്യത്തിന്റെ മണല്‍ക്കാറ്റേറ്റ്,
തളര്‍ന്നു നീയെത്തുമ്പോഴും,
ഉപേക്ഷിച്ചുപോയ കിളിക്കൂടിനു,
കാവലായി ഞാനുണ്ടാകും
നിനക്കായ് മാത്രം !
സന്തോഷാശ്രുക്കളാല്‍ നിറംമങ്ങിയ
എന്‍ കണ്ണുകളില്‍ , അപ്പോഴും
നിനക്ക് മാത്രം വായിക്കാന്‍ കഴിയും...
അക്ഷരങ്ങള്‍ക്കു വഴങ്ങാത്ത ഒരു ഭാഷ!!

Wednesday, September 21, 2016

നനയുമോർമ്മകൾ


ഇല്ലിനിയൊന്നുമേ ചൊല്ലുവാനെങ്കിലും പിഞ്ചിയ ഓര്‍മ്മകള്‍ നെഞ്ചില്‍ കുതിരുന്നു കണ്ണീരാല്‍ നിറയുന്ന കദനപ്പുഴയില്‍ കൈലേസ് വഞ്ചി കുതിര്‍ന്നു പോകുന്നു.
ആകാശഗോപുര സ്വപ്‌നങ്ങള്‍ നെയ്തിട്ടും ആഴത്തില്‍ വീഴുന്നു മുറിവേറ്റ ജന്മങ്ങള്‍. ആരും തുണയില്ലാതെ കേഴുമ്പോള്‍.. ആമോദം കാണാക്കനിയായിത്തീരുന്നു.
കരുതലിന്‍ കൈത്താങ്ങിലൊതുങ്ങേണ്ട ജീവിതം കഴുകന്റെ കൊക്കിന്നിരയായ് തീരുമ്പോള്‍ കണ്ടു നില്‍ക്കുവാനാവാതെയോ സൂര്യന്‍ ജ്വാലാമുഖിയായി പാരില്‍ പതിക്കുന്നു.
ഇരുളില്‍ മാറാടുന്നു വിഷജന്തുക്കളും പകലില്‍ പകയൊടുക്കുന്നു മനുഷ്യമൃഗങ്ങളും നിണമൊഴുക്കിയൊടുങ്ങുന്നു ബലിയാടുകള്‍ ശൂന്യതയില്‍ അലയുന്നു അനാഥ ജന്മങ്ങള്‍..

ധീര ഭടന്മാർ


പെറ്റു വീഴുന്ന-
തമ്മതന്‍ മടിത്തട്ടില്‍
മരിച്ചു വീഴുന്നു 

ഭാരതാംബയ്ക്കായി
ഇടയ്ക്ക് കിട്ടുമോ-

രിത്തിരി ജീവിതം
ഭാണ്ഡക്കെട്ടുമായ്
നെട്ടോട്ടമോടുന്നു..


ജാതിമത ഭാഷാ വര്‍ണ്ണ 

വിവേചനമില്ലാതെ
ശൈത്യവും വേനലും 

കാറ്റും മഴയുമറിയാതെ
കണ്ണുകള്‍ ചിമ്മാതെ 

കാവലാളായവര്‍
കാത്തുരക്ഷിക്കുന്നു 

നമ്മുടെ മണ്ണിനെ
.
മഞ്ഞുപുതച്ച 

കാശ്മീര്‍ സുന്ദരി
നിണമൊഴുക്കില്‍ 

ചുവപ്പ് പടര്‍ന്നപ്പോള്‍
പൊരുതി ജീവന്‍ 

കളഞ്ഞ സോദരരെ,
ഓര്‍ക്കുവാന്‍ പോലും 

മറക്കുന്നുവോ..നമ്മള്‍.

മാധ്യമങ്ങളും 

ചാനലുകളും ചൂടന്‍
വാര്‍ത്തകള്‍ക്കായി
പാഞ്ഞുനടക്കുന്നുവെങ്കിലും
കാശ്മീര്‍ 

താഴ്വരയില്‍ പൊലിഞ്ഞ
ഉറ്റവരെയോര്‍ത്തു 

വിലപിക്കാന്‍
അവരുടെ ബന്ധു

മിത്രാദികള്‍ മാത്രമോ? 

അതിര്‍ത്തി 

കാക്കുവാന്‍ ജീവിതം
ഹോമിച്ച വീരരാം

 പ്രിയ സോദരരേ..
നേരുന്നു കണ്ണീര്‍
പുഷ്പാഞ്ജലികൾ,
ശതകോടി പ്രണാമങ്ങള്‍...

Tuesday, September 20, 2016

ഓര്‍മ്മപ്പെയ്ത്ത്

പറയാതെ വന്നെന്റെ 
ഓർമ്മയെ തഴുകിയ
പഴയൊരു മങ്ങിയ 
പുസ്തകത്താളിലെ
വടിവൊത്ത 
അക്ഷരവരികളിൽ 
തെളിയുന്നു .. 
കണ്ണനെപ്പോലെ നിൻ-
മോഹന രൂപ൦....


പാതി വഴിയിൽ 
പിരിഞ്ഞു നാമെങ്കിലു൦ 
കനവിലു൦ നിനവിലു൦ 
എന്നു൦ വിരിയുന്നു 
നിൻമുഖ കമല൦ !

ചൊടികളിൽ വിരിയുന്ന
പുഞ്ചിരിപ്പൂക്കൾതൻ 
നറുമണം നുകർന്നു 
നിന്നൊരാനാളുകൾ ..
മരണ൦ വന്നു തഴുകുവോള൦,
തോഴാ,കുളിർ മഴയായി 
പെയ്യുമെന്നിൽ.

ദു:ഖങ്ങൾ 
തോരാ മഴയായി 
പെയ്താലു൦ 
കുട ചൂടി നില്ക്കു൦ 
നീയേകിയൊരാ
സുന്ദര നിമിഷങ്ങൾ!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...