പറയുവാനേറെയുണ്ടാ കളിമുറ്റത്തു
പഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നു
പുതുമ മാറാതെ ഓര്‍മ്മയെപ്പുല്കും
ഹൃദയകോവിലിലെന്നുമെൻ അച്ഛന്റെരൂപം.
തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെ
കുഞ്ഞിക്കൈകളാല്‍ വാരിയെടുക്കുവാന്‍
കൊഞ്ചിക്കരയുന്ന കുഞ്ഞിന്റെ മുന്നില്‍
ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍.
നോവുകളാലുള്ളം വെന്തുരുകും നേരം
പുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെ
ഉപമിക്കാന്‍ വാക്കുകളില്ലല്ലോ!
എന്റെയീ ജീവിതപുസ്തക താളിലും.
വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞു
കാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്ന
മാനസകോവിലിലെ നിത്യപ്രതിഷ്ഠയായി
കാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ .
കാലത്തിന് പടവുകളേറെ താണ്ടിയാലും
താതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെ
ചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസം
വാടാതെ, കൊഴിയാതെ, തളരാതെ നില്പ്പൂ
Wednesday, December 14, 2016
Subscribe to:
Post Comments (Atom)
മാധവം
മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം മധുരമാം കിളിനാദം പല...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
ഉള്ളം കരഞ്ഞപ്പോഴും അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. . വാചാലതകല്‍ക്കിടയിലും മൌനം പാലിച്ചു... ഹൃദയം ആര്‍ത്തലച്ചപ്പോഴും മനസ്സ് നിശ്ശബ്ദതയെ...
No comments:
Post a Comment