Monday, August 6, 2018

അവസ്ഥാന്തരങ്ങള്‍

പറയുവാനായുള്ള 
നിറവുകളോരോന്നും
പലവുരുവുള്ളില്‍ 
തെളിഞ്ഞു വന്നു .
പറയാന്‍ തുടങ്ങവേ ,
അറിയാതെ അകതാരില്‍
കതകുകള്‍ താനേയടഞ്ഞു പോയി ..
പഴകിത്തുരുമ്പിയ വാക്കുകള്‍
മനസ്സിന്റെ
പടിവാതിലില്‍ വന്നു
പതുങ്ങി നിന്നു
പതറാതെ പറയുവാന്‍
കഴിയില്ലെന്നോര്‍ത്താവാം
അധരങ്ങള്‍ മെല്ലെ
വിതുമ്പി നിന്നു..
കളി, ചിരി ചൊല്ലുവാന്‍
കൊതിയാർന്ന വാക്കുകള്‍
അനുവാദമേകുവാന്‍ കാത്തു നിന്നു
അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍
അലിവിന്റെ തീരത്തണഞ്ഞ നേരം
ആഴി തന്നേകാന്ത ദിക്കുകളിള്‍
ഒരുകിളി നാദം അലഞ്ഞൊടുങ്ങി.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...