Saturday, June 28, 2014

സുന്ദര സ്വപ്‌നങ്ങള്‍

നിദ്രാവിഹീനമായ രാത്രിയില്‍ 
ഏകാന്തതയെ കൂട്ടുപിടിച്ച്
സ്വപ്നമെന്ന പുതപ്പിനടിയില്‍
ചുരുണ്ട് കൂടിയപ്പോള്‍ 
ഭൂതകാലമെന്ന ആത്മാവ്,
കോമാളിയെ കാണുംപോലെ
എന്നെ നോക്കി ചിരിക്കുന്നു .
വിഷാദത്തിന്റെ മയക്കം 
കണ്പോളകളെ തഴുകിയപ്പോള്‍ 
പുലരിയെ സ്വപ്നം കാണുന്ന 
രാവിന്റെ അന്തക്ഷോഭം ...
കരിഞ്ഞുണങ്ങിയ ഇന്നലെകളെ ,
കണ്ണീര്‍ തീര്‍ത്ഥത്തില്‍ കുളിപ്പിച്ചപ്പോള്‍
ജീവിത യാത്രയില്‍ പ്രകാശം പരത്തി 
ഒളികണ്ണെറിയുന്ന ചന്ദ്ര നിലാവ് .
ഭാവിയെന്ന വടവൃക്ഷചോട്ടിലേക്ക് 
വര്‍ത്തമാനകാലത്തിന്റെ 
കൈയും പിടിച്ചു നടക്കുമ്പോള്‍ 
കൂട്ടിനു വന്നതോ....കുഞ്ഞിളം തെന്നലും
ഒരു പിടി സുന്ദര സ്വപ്നങ്ങളും .









Friday, June 27, 2014

കുറും കവിതകള്‍

ചന്ദന കാറ്റുമായ്‌
പൊന്‍ പുലരി 
ക്ഷേത്ര ദര്‍ശനം


കൊഴിഞ്ഞു വീണൊരു 
പ്രണയ ശലഭം
മെഴുകുതിരി നാളം


മന്ത്ര തന്ത്രങ്ങളുമായ് 
ആള്‍ ദൈവങ്ങള്‍ 
ദൈവ ചൈതന്യമോ ?


നീരാളിയെപ്പോലെ 
പലിശക്കാര്‍ 
വഴി മുട്ടിയ ജീവിതം


അര്‍ഹികാത്തവര്‍ക്ക് 
ആശ്രയം കൊടുത്താല്‍ 
ജീവിതം നൂല്‍പാലത്തില്‍


പിശാചുക്കളുടെ 
നഖക്ഷതങ്ങള്‍
പേടിച്ചോടുന്ന മാന്‍പേട


കുടുംബകോടതിയില്‍
മാതാപിതാക്കള്‍
ചളിയില്‍ മുങ്ങുന്ന മക്കള്‍


വിരഹഗാനം പാടി 
പൂങ്കുയില്‍ 
ഒളി മങ്ങിയ പ്രഭാതം


ഹൃദയത്തില്‍ വരച്ച 
മായാത്ത ചിത്രം
മാനത്തൊരു നക്ഷത്രം


കവിളിണകളില്‍
നീര്‍മണിമുത്തുകള്‍
ഇനിയെന്ന് കാണും ?


കഥ പറഞ്ഞിരിക്കുന്ന 
മുത്തശ്ശിമാര്‍
സുഗന്ധമുള്ള കാറ്റ്


ഗര്‍ഭ പാത്രത്തിന്റെ
പുണ്യമറിയാതെ 
കാമത്തിന്റെ ലഹരി



അസ്തമയ സൂര്യന്റെ 
ചെങ്കതിരുകള്‍
മുത്തശ്ശി ചൊല്ലുന്നു ദീപം


കണ്ണീര്‍ പൂക്കളില്‍ 
അന്തിവെയില്‍ 
നാല് ചുമരുകള്‍


സുഗന്ധം പൂശി 
മാനവര്‍ 
മാലിന്യ കൂമ്പാരം


ചിറകു വിരിച്ചു 
സ്വപ്നങ്ങള്‍ 
ഈയാമ്പാറ്റകള്‍




Thursday, June 19, 2014

കുറും കവിതകള്‍

ലഹരിയില്‍ പറക്കുന്ന 
യൌവനങ്ങള്‍
നിറയുന്ന കണ്ണുകള്‍


കീറി മുറിക്കപ്പെടുന്ന
തെരുവു ബാല്യം
നിശബ്ദമായ് രാത്രി


പുത്തനുടുപ്പിട്ട
പൂമ്പാറ്റകള്‍
സ്കൂള്‍ കവാടം


അരൂപിയായ് 
അവനെത്തി 
വിലാപ യാത്ര


വെള്ളിടിയേക്കാള്‍
ഭീകരം
വൈധവ്യ ദുഃഖം


അനുഭവങ്ങളുടെ 
തീച്ചൂള
ഉരുകുന്ന ജീവിതം


വാദ്യ ഘോഷങ്ങളുമായ് 
ഇടവപ്പാതി
ഭൂമിയെ താലോലിക്കാന്‍


നിണമൊഴുകുന്ന
ഓര്‍മ്മകള്‍
പൊട്ടിയ കുപ്പിവള


തട്ടത്തിനുള്ളില്‍
പേടമാന്‍മിഴി
കിലുങ്ങുന്ന കൊലുസ്സ്


ആലിപ്പഴങ്ങള്‍ 
പൊഴിയുന്നു 
തുള്ളിച്ചാടുന്ന ബാല്യം


അമ്പല നടയില്‍ 
കൂപ്പു കൈകള്‍ 
ദേവനോ ..ദേവിയോ ?


തുഴയും തോറും 
ദൂരമേറെ 
വിറയ്ക്കുന്ന കൈകള്‍


മഴവില്ല് ചാര്‍ത്തും 
ദാവണി പ്രായം
കൌമാര സ്വപ്നങ്ങള്‍


കഠിനമാം വാക്കില്‍ 
തേങ്ങുന്ന മനം 
പെയ്തൊഴിയാത്ത മഴ


കരിമ്പടം പുതച്ച്
താതന്റെയുള്ളം 
തഴമ്പിച്ച കൈകള്‍


അലറുന്ന കടലിലെ
തിരകള്‍ പോലെ 
മരിക്കാത്ത ഓര്‍മ്മകള്‍





അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...