Friday, June 27, 2014

കുറും കവിതകള്‍

ചന്ദന കാറ്റുമായ്‌
പൊന്‍ പുലരി 
ക്ഷേത്ര ദര്‍ശനം


കൊഴിഞ്ഞു വീണൊരു 
പ്രണയ ശലഭം
മെഴുകുതിരി നാളം


മന്ത്ര തന്ത്രങ്ങളുമായ് 
ആള്‍ ദൈവങ്ങള്‍ 
ദൈവ ചൈതന്യമോ ?


നീരാളിയെപ്പോലെ 
പലിശക്കാര്‍ 
വഴി മുട്ടിയ ജീവിതം


അര്‍ഹികാത്തവര്‍ക്ക് 
ആശ്രയം കൊടുത്താല്‍ 
ജീവിതം നൂല്‍പാലത്തില്‍


പിശാചുക്കളുടെ 
നഖക്ഷതങ്ങള്‍
പേടിച്ചോടുന്ന മാന്‍പേട


കുടുംബകോടതിയില്‍
മാതാപിതാക്കള്‍
ചളിയില്‍ മുങ്ങുന്ന മക്കള്‍


വിരഹഗാനം പാടി 
പൂങ്കുയില്‍ 
ഒളി മങ്ങിയ പ്രഭാതം


ഹൃദയത്തില്‍ വരച്ച 
മായാത്ത ചിത്രം
മാനത്തൊരു നക്ഷത്രം


കവിളിണകളില്‍
നീര്‍മണിമുത്തുകള്‍
ഇനിയെന്ന് കാണും ?


കഥ പറഞ്ഞിരിക്കുന്ന 
മുത്തശ്ശിമാര്‍
സുഗന്ധമുള്ള കാറ്റ്


ഗര്‍ഭ പാത്രത്തിന്റെ
പുണ്യമറിയാതെ 
കാമത്തിന്റെ ലഹരി



അസ്തമയ സൂര്യന്റെ 
ചെങ്കതിരുകള്‍
മുത്തശ്ശി ചൊല്ലുന്നു ദീപം


കണ്ണീര്‍ പൂക്കളില്‍ 
അന്തിവെയില്‍ 
നാല് ചുമരുകള്‍


സുഗന്ധം പൂശി 
മാനവര്‍ 
മാലിന്യ കൂമ്പാരം


ചിറകു വിരിച്ചു 
സ്വപ്നങ്ങള്‍ 
ഈയാമ്പാറ്റകള്‍




2 comments:

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...