Wednesday, January 29, 2014

ഹൈക്കു കവിതകള്‍


ചേമ്പിലയില്‍ വീണ 
മഴത്തുള്ളികള്‍ പോലെ 
ഇന്നത്തെ സൗഹൃദം



ഭീരുക്കളുടെ ആവനാഴിയിലെ 

അവസാനത്തെ അമ്പ്
അപവാദം

പച്ച കുപ്പായമിട്ട് 

പ്രകൃതി 
കുളിരുന്ന മനസ്സ്

ആഴമറിയാതെ 

പുഴയിലിറങ്ങി 
മണല്‍കുഴിയില്‍ വീണു

പുറമേ  ചിരിക്കുന്നു 

അകമേ ഇറുമ്മുന്നു 
കരളില്‍ കുത്തുന്നു

കാറും കോളും 
കാറ്റിലുലയുന്നു 
മുക്കുവതോണി 

Thursday, January 23, 2014

കല്ലറയുടെ അവകാശി

ചതിയുടെ അഗാധഗര്‍ത്തത്തില്‍ നിന്നും 
ദുരന്തങ്ങളുടെ വിഷക്കാറ്റ് വീശി 
സ്വപ്നചിറകുമായ് പറന്നു വന്ന 
പകല്‍ പ്പക്ഷി ....
തെറ്റിദ്ധാരണയുടെ മാറാല പിടിച്ച 
മനസ്സുമായ് ,
നീ പറക്കുന്നതെങ്ങോട്ട്??
മരണം വന്നണയും മുന്‍പേ 
നീ എനിക്ക് കല്ലറ തീര്‍ത്തു .
അതിനുചുറ്റും ശവംതീനി
ചെടികള്‍ നട്ടു.
അവയിലെ പൂക്കള്‍ക്ക്
നീ കാണുന്ന നിറമെന്താണ്??
മരിക്കാത്ത എന്നെ, കൊല്ലാതെ കൊന്ന്,
നാല് ചുമരുകള്‍ക്കുള്ളില്‍ അടച്ചപ്പോള്‍ 
എനിക്കുവേണ്ടി രചിച്ച 
ചരമഗീതത്തിന്‍റെ ഈണമെന്താണ്??
ക്ലേശഭൂയിഷ്ഠമായ ജീവിതത്തില്‍ 
ചതിയുടെ വര്‍ണപ്പട്ടം പറത്തുന്ന നീ
തിരനോട്ടം നടത്തിയാല്‍ ,നിനക്ക് 
നഷ്ടപ്പെട്ടത്, നിന്റെ മനസ്സാക്ഷിയല്ലേ??
ആ കല്ലറയുടെ അവകാശിയും
നീ തന്നെ യല്ലേ ??
അര്‍പ്പിക്കാം.. നിനക്കായ്,
നന്മയുടെ ഒരുപിടി പൂക്കള്‍ ..
ആലപിക്കാം  നിനക്കായ് ,
സ്നേഹഗീതത്തിന്റെ ഈരടികള്‍ ..

Sunday, January 19, 2014

വിളിക്കാതെ എത്തുന്ന അതിഥി

കുറെ നാളായ് അവന്റെ നിഴല്‍  
എന്നെ വലം വയ്ക്കുന്ന പോലെ.. 
സായാഹ്ന്നത്തില്‍ ,
പുകച്ചുവച്ചിരിക്കുന്ന
കുന്തിരിക്കത്തിനും അവന്റെ ഗന്ധം.
കത്തിജ്വലിക്കുന്ന സ്മരണകളില്‍
ദുശ്ശകുനംപോലെയെത്തുന്നു അവന്‍ .
യമകിങ്കരന്മാരെ ഓര്‍മ്മിപ്പിക്കുന്ന 
രൗദ്ര പൈശാചിക ഭാവങ്ങള്‍ ,
രാത്രിയില്‍ ഉറക്കം കെടുത്തുന്ന 
കറുത്ത പക്ഷികള്‍, 
അവന്റെ വരവറിയിക്കും പോലെ 
ശ്വാനന്മ്മാരുടെ ഓരിയിടല്‍,
ശത്രുവെന്നോ മിത്രമെന്നോ 
ധനികനെന്നോ യാചകനെന്നോ 
വേര്‍തിരിവില്ലാതെ, ആളിപ്പടരാന്‍- 
വെമ്പുന്ന ചിതാഗ്ന്നിയായ്
നിത്യ നിദ്രയേകാന്‍  ..
വിളിക്കാതെയെത്തുന്നു
അതിഥിയവന്‍ ...





Friday, January 10, 2014

ജീവിത യാത്ര

സ്നേഹക്കടലിലെ തോണിക്കാരാ
കദനക്കടലില്‍ വീഴ്ത്തരുതേ..
പ്രിയതരമാമൊരു പാട്ടുപാടൂ
വിരഹഗാനമാകരുതേ...
.
നിന്‍ സ്വരമാധുരി ഇന്നെന്‍റെയുള്ളില്‍
തേന്മഴയായി പെയ്തീടുന്നു.
നിന്‍റെ അദൃശ്യാംഗുലികളെന്‍
ഹൃദയ വീണയില്‍ ശ്രുതിമീട്ടുന്നു..

പരിഭവ പിണക്കങ്ങള്‍ മറക്കാം
പരിപാവന ജീവിതം തുടരാം.
ക്ഷണികമീ ജീവിതയാത്രയിലെ
നീര്‍കുമിളകള്‍ മാത്രമല്ലേ നാം...

ഒരു നാളില്‍ നമ്മളെ തേടിയെത്തും
വിളിക്കാതെ എത്തുന്ന അതിഥിയവന്‍
പാഴാക്കാനിനി തെല്ലും നേരമില്ല,
പാഴ്വാക്കുകളിനി ചൊല്ലീടണ്ട.

ജീവിതത്തിന്‍റെ പൂമരചില്ലയില്‍
കളിചിരി കൊണ്ടൊരു കൂടുകൂട്ടാം
സ്നേഹത്തിന്‍റെ വസന്തമൊരുക്കി
ജീവിതയാത്ര സുഗമമാക്കാം...




അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...