Thursday, January 23, 2014

കല്ലറയുടെ അവകാശി

ചതിയുടെ അഗാധഗര്‍ത്തത്തില്‍ നിന്നും 
ദുരന്തങ്ങളുടെ വിഷക്കാറ്റ് വീശി 
സ്വപ്നചിറകുമായ് പറന്നു വന്ന 
പകല്‍ പ്പക്ഷി ....
തെറ്റിദ്ധാരണയുടെ മാറാല പിടിച്ച 
മനസ്സുമായ് ,
നീ പറക്കുന്നതെങ്ങോട്ട്??
മരണം വന്നണയും മുന്‍പേ 
നീ എനിക്ക് കല്ലറ തീര്‍ത്തു .
അതിനുചുറ്റും ശവംതീനി
ചെടികള്‍ നട്ടു.
അവയിലെ പൂക്കള്‍ക്ക്
നീ കാണുന്ന നിറമെന്താണ്??
മരിക്കാത്ത എന്നെ, കൊല്ലാതെ കൊന്ന്,
നാല് ചുമരുകള്‍ക്കുള്ളില്‍ അടച്ചപ്പോള്‍ 
എനിക്കുവേണ്ടി രചിച്ച 
ചരമഗീതത്തിന്‍റെ ഈണമെന്താണ്??
ക്ലേശഭൂയിഷ്ഠമായ ജീവിതത്തില്‍ 
ചതിയുടെ വര്‍ണപ്പട്ടം പറത്തുന്ന നീ
തിരനോട്ടം നടത്തിയാല്‍ ,നിനക്ക് 
നഷ്ടപ്പെട്ടത്, നിന്റെ മനസ്സാക്ഷിയല്ലേ??
ആ കല്ലറയുടെ അവകാശിയും
നീ തന്നെ യല്ലേ ??
അര്‍പ്പിക്കാം.. നിനക്കായ്,
നന്മയുടെ ഒരുപിടി പൂക്കള്‍ ..
ആലപിക്കാം  നിനക്കായ് ,
സ്നേഹഗീതത്തിന്റെ ഈരടികള്‍ ..

2 comments:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...