Wednesday, November 27, 2019

നരച്ച ചിത്രങ്ങൾ


തളർന്നു വീണാലുമണയാതെ സൂക്ഷിച്ച
കനൽതിരിയുള്ളിൽ നന്നായ് ജ്വലിച്ചിടേണം

ഇരുണ്ട പകലിലുമിടറാതെ നടന്നീടാൻ
ഇടയ്ക്കൊക്കെയൊന്നാളിക്കത്തിടേണം.

പറഞ്ഞവയൊക്കെപ്പതിരായിപോയാലും
പറയാതെതിരുന്നതെന്നുമുള്ളം നിറഞ്ഞിടേണം

ക്രൂരതയേറുമീകാലത്തിൽ
ബാലശാപങ്ങളേറിടുന്നൂ
വിരിയാതെ കൊഴിയുന്നു നാളത്തെ മൊട്ടുകൾ

സ്വന്തങ്ങൾ,ബന്ധങ്ങളന്യമായീടവേ
വാക്കുകൾ പോർവിളി കൂട്ടിട്ടുന്നു

അമ്മയെന്നുള്ളൊരാഭാവം മാറീടവേ
സ്വാർത്ഥരായ് മക്കളും മാറീടുന്നു.

കെട്ടകാലത്തിലെ കോലങ്ങൾ കെട്ടുവാൻ
കോപ്പുകൾകൂട്ടും നരജന്മങ്ങൾ
ദുഷ്ടതയേറുന്നയീ ലോകത്തു കാണുവാൻ
 കാഴ്ചകളിനിയുമങ്ങേറെയുണ്ടോ?... ആവോ!

Saturday, November 16, 2019

മക്കളേ അറിയുക നിങ്ങൾ

മക്കളേ.. നിങ്ങൾക്കായ്
ഉയിരേകിയമ്മനൽകിയ സ്നേഹത്തിൻ,
ഒരു വറ്റുപോലും നിങ്ങൾ കണ്ടതില്ലേ..

ഹൃദയംനുറങ്ങുന്ന വേദനയിലും
നിങ്ങൾ  നീന്തിതുടിച്ചതീ
അമ്മതൻ നെഞ്ചിലെ പാലാഴിയിലല്ലേ..

തെറ്റുചെയ്യാത്തോരാരുണ്ടീയുലകിതിൽ തെറ്റിദ്ധരിപ്പവരേറെയല്ലേ ..
മറ്റുള്ളോർ ചൊല്ലുന്ന
വാക്കുകൾ കേൾക്കുമ്പോൾ
മാതാവിൻ തേങ്ങലുകളറിയണം നീ..

മക്കളേ..
എത്ര നിങ്ങളെന്നെ
തള്ളിപ്പറഞ്ഞാലുമീ
ചിത്തത്തിൽ നിങ്ങളോടെന്നും
വറ്റാത്ത സ്നേഹം മാത്രം.

വർണ്ണങ്ങൾ വിതറിയ
കാഴ്ചകളൊക്കെയും
നനഞ്ഞാൽ കീറും വെറും 
കടലാസ്സുപൂക്കൾ മാത്രം.

പിഞ്ചുകുഞ്ഞിനെപ്പോലും
കാമത്തിൻ ലഹരിയിൽ
ചവിട്ടിയരയ്ക്കുന്ന
ദുഷിച്ച കാലത്തിൽ നാം
മായികഭ്രമങ്ങൾക്കു
പിന്നാലെ കുതിക്കാതെ 
നേർക്കാഴ്ച കാണാനായി
അകക്കൺ തുറക്കുക.

Wednesday, November 6, 2019

നിഴലുകൾ നിസ്സഹായരാണ്

നിഴലുകൾ നിസ്സഹായരാണ്.
------
പ്രിയപ്പെട്ടവരുടെ അരുമകളായി
കിളിർത്തുനിൽക്കുന്ന റോസാചെടികൾ
ഉള്ളിൽ ഉറഞ്ഞ സങ്കടനീരിൽ
തഴച്ചുവളർന്നു പുഷ്പിണിയാകുന്നു.

കാഴ്ചക്കാർക്ക്
നയന മനോഹായരിയാണവൾ

ഒറ്റപ്പെട്ട മനസ്സിലെ
ഹൃദയരക്തം
ഇതളുകളിൽ സുന്ദരചിത്രം വരയ്ക്കുമ്പോൾ....

ഹാ.. നോക്കുന്നവർക്കെന്തു രസം.. !

ഇളകിമറയുന്ന സങ്കടക്കടലിലും
അറ്റുപോകാത്ത വേരുകളിൽ
വീണ്ടും പൊട്ടിമുളയ്ക്കുന്നു
ആരാലോ ഇറുത്തെറിയപ്പെടാൻ...


തണുത്തുറഞ്ഞ മനസ്സിലുറയും
വിഷാദഗീതത്തിൻ ചൂടിൽ
വാടിത്തളർന്ന ചെടികളിലെ
പഴുത്തിലകൾ കൊഴിഞ്ഞു വീഴുന്നു.

പൂത്തു നിന്ന  സുന്ദരകുസുമങ്ങൾ
ആസ്വാദനലഹരിയാൽ മത്തുപിടിച്ച
കശ്മലന്മാരുടെ കൈകളിലമർന്നു
ചവറ്റുകൂനയിൽ
അഴുകി വീഴുന്നു!
ആർക്കോ വളമായിത്തീരാൻ....!
~

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...