Wednesday, December 11, 2019

ജീവിതം

വ്യഥകളാലുഴലുന്ന മനമിന്നു കേഴുന്നു
അഴലുകൾ മാറാത്തതെന്തേ..
ഈ ഭൂവിൽ ദുരിതങ്ങളൊഴിയാത്തതെന്തേ..

ജീവിതനാടകശാലയിൽ നാം വെറും
നടികരായാടിത്തിമിർക്കുകയോ..

അർത്ഥമില്ലാ വാക്കുകൾകൊണ്ടു നാം
ചിത്തത്തെ കബളിപ്പിക്കയല്ലോ..

നഷ്ടബോധത്താലുരുകുന്ന ഹൃത്തിൽ
പൊള്ളത്തരങ്ങൾ നിറയ്ക്കയല്ലോ.

കണ്ടതും കേട്ടതും പാതിവഴിയിൽ വിട്ടു
കാണാത്തതിനായ് പരക്കം പായുന്നു.

എത്ര കിട്ടിയാലും മതിയാവാതോടുന്നു
കയ്യിലുള്ളതിൽ പതിരുകൾ തേടുന്നു.

തൃപ്തിയില്ലാതെ നാം നെട്ടോട്ടമോടുമ്പോൾ
തന്നിലെ നന്മയും പ്രഹേളികയായി മാറുന്നു.

ഓടിത്തളർന്നു കിതച്ചു നിൽക്കുമ്പോഴോ
കാലചക്രം നമ്മേക്കാൾ ബഹുദൂരം പോയീടും.

ശേഷം കാഴ്ചകളിഴഞ്ഞു നീങ്ങീടുമ്പോൾ
ചെയ്ത പ്രവർത്തികൾ പിന്നോട്ടു നടത്തുന്നു.

നന്മകൾ കാണാത്ത കെട്ടകാലത്തിലെ
കോലങ്ങളായി നാം കുഴഞ്ഞു വീണീടുമ്പോൾ

അന്ത്യനിമിഷത്തിൽ ആരോരുമില്ലാതെ
അന്യരായീ ഭൂവിൽ ദുരന്തമായി മാറീടും..

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...