Sunday, September 17, 2017

'പൂവുകൾ' കരിയുന്നു.

ഹേ..കുളിര്‍ക്കാറ്റെ..
ഇത്തിരി ചന്ദനമണവുമായി
ഇവിടൊന്നു ചുറ്റിത്തിരിയാമോ?
മരണത്തിന്റെ ഗന്ധം
മനംമടുപ്പിക്കുന്നു..
ഹേ...ബംഗാളി
മലയാളത്തില്‍
ഉച്ചത്തില്‍ കരയാനറിയുമോ..
ഇല്ലെങ്കില്‍ പഠിച്ചിട്ടുവരൂ..
ഇനി കേരളത്തില്‍
നല്ല ബിസിനെസ്സ് അതാവും.
എല്ലാം ഓണ്‍ലൈനില്‍
കിട്ടുമ്പോഴും,
ബന്ധങ്ങളുടെ വിലയും
മൂല്യവും കാത്തു സൂക്ഷിച്ചു
ജീവിക്കുന്ന ചില ഒറ്റത്തുരുത്തുകള്‍
എല്ലാരുമുണ്ടായിട്ടും
ആരുമില്ലാതെ തേങ്ങുന്ന
ചില നിറകണ്ണുകള്‍ക്ക്
അവസാനനാളുകളിലെങ്കിലും
സാന്ത്വനമേകാന്‍ ..
വാടകയ്കെങ്കിലും കിട്ടുമോ..
ഇനി ഇത്തിരി കണ്ണുനീര്‍ ..
ബലിക്കാക്കകള്‍ക്കും
വംശനാശം സംഭവിച്ചോ.?
തെക്കേപ്പറമ്പില്‍ മാങ്കമ്പ്
എരിഞ്ഞിട്ടും ഒന്നിനെയും
കാണുന്നില്ലല്ലോ..?
കാലം തെറ്റിവരുന്ന
കാലാവസ്ഥയും
കാലത്തെ മറക്കുന്ന
മനുഷ്യരും..
വിരോധാഭാസമോ ..
ദൈവത്തിന്റെ കളികളോ .?.

Tuesday, September 12, 2017

പടിയിറക്കം

കടമെടുത്ത വാക്കുകളില്‍ നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട് ബാധ്യതയാകുന്ന ചില സന്തോഷങ്ങള്‍... എത്ര വേണ്ടെന്നു വെച്ചാലും തൊട്ടുതലോടി മനസ്സാഴങ്ങളില്‍ പറ്റിപിടിച്ചു കിടക്കും.. എറിഞ്ഞു പോയ കല്ലുപോലെ നഷ്ടപ്പെടുമെന്നറിയാമെങ്കിലും കൈവിടാതങ്ങനെ ഒക്കത്തു ചേര്‍ത്തുപിടിക്കും.. നിലാപെയ്ത്തില്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കും കിനാമാഴയില്‍ കുളിര്‍മഴ പെയ്യിച്ച് കണ്ണുനീരാക്കും.. എന്നിട്ട്... ബാധ്യതകള്‍ മാത്രം ബാക്കിയാക്കി മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോകും.. ആരോടും പറയാനാവാതെ നെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നു ശ്വാസംമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട ആ ആമോദങ്ങള്‍ കൂട്ടുകാരന്‍ ചമഞ്ഞു വന്ന ഒറ്റുകാരനെപ്പോലെ പടിയിറങ്ങും..

Monday, September 11, 2017

എന്ത് നല്‍കൂ ..

എന്തു നിനക്ക് നല്‍കേണ്ടു കണ്ണാ...
നറുവെണ്ണയിലുമിന്നു മായമല്ലേ...
കൃഷ്ണതുളസിപ്പൂമാല ചാര്‍ത്താന്‍
തുളസിചെടികള്‍ കാണുവാനുമില്ല.
വൃന്ദാവനമൊരുക്കാന്‍ സ്ഥലമില്ല
അങ്കണം നിറയെ ഓര്‍ക്കിഡുകള്‍..
പൂന്താനപ്പാനകള്‍ പോലുമിന്നു
മറവിയിലാണ്ടുപോയല്ലോ കണ്ണാ..
പരിപാവനമെന്നു ചൊല്ലുവാന്‍ യമുനയും
മാലിന്യത്താല്‍ നിറഞ്ഞല്ലോ കണ്ണാ.
വാടാത്ത ഭക്തിപൂക്കളാല്‍ കൊരുത്ത
നറുസ്നേഹത്തിന്‍ പാലഭിഷേകത്താല്‍
ഹൃദയകോവിലില്‍ നിത്യപ്രതിഷ്ഠയായി
നിന്നിലലിഞ്ഞുചേരാം രാധയായി..
മറ്റെന്തുനല്കാനീ നല്ല സുദിനത്തില്‍
വ്യര്‍ത്ഥമാം വാക്കുകള്‍ ചൊല്ലുവതെങ്ങനെ..? 

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...