Thursday, December 21, 2017

കാത്തിരിപ്പ്‌ ...

ശരത്ക്കാല സന്ധ്യയെൻ
തിരുനെറ്റിയിൽ ചാർത്തിയ,
സിന്ദൂര ചുവപ്പിനെന്തേയിന്നിത്ര തിളക്കം ..!!
മധുമാസചന്ദ്രികയിൽ
തുടിയ്ക്കുന്നല്ലോ മാനസം....
കുളിരണിരാവേറെച്ചെന്നല്ലോ
താമസമെന്തേയെൻ പ്രിയ ഗായകൻ
ചാരത്തണയുവാൻ ..
മല്ലികപ്പൂവുകൾ മലർശയ്യയൊരുക്കി ...
രാത്തിങ്കളോ,മിഴിപൂട്ടി നിന്നൂ..
ഇളംതെന്നൽ താരാട്ടു പാടീടുന്നു
നിശീഥിനിയെ വകഞ്ഞ്,
പ്രിയനാഥനെന്തേയിനിയും വന്നീലാ ...?
കേൾക്കുന്നുവോ ദൂരെ
നേർത്തതാമൊരു
പ്രണയത്തിൻ ശീലുകൾ ...

ഓര്‍മ്മതന്‍ തീരത്ത്

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍ നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍
(ഹൃദയത്തില്‍)
വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

Wednesday, December 6, 2017

രക്ഷകനെ കാത്ത്.

ചേർത്തു പിടിക്കു൦തോറു൦
അകന്നു പോകുന്ന മനസ്സുകൾ...
ആരെയൊക്കെയോ 
ബോധ്യപ്പെടുത്താൻ വേണ്ടി
വിളക്കിച്ചേർക്കുന്ന കണ്ണികൾ .
ശ്വാസ൦മുട്ടിചുമയ്ക്കുന്ന
ഭ്രാന്തൻചിന്തകൾ ..
വാക്കുകളിൽ മാത്രമൊതുങ്ങുന്ന
സാന്ത്വനതലോടൽ ..
തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾ
പറക്കുവാനാവാതെ കേഴുന്നു.
കപടത കണ്ടുമടുത്തു ആത്മാഹുതി
ചെയ്ത ഗതികിട്ടാതലയുന്ന മനസ്സുകൾ...
ഇല്ല .. ഉയർത്തെഴുന്നേല്ക്കണ൦ ..
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ..
എടുക്കണ൦,
അനീതിക്കെതിരെ ഒരു പടവാൾ ...
തളയ്ക്കണം...
മദ൦ പൊട്ടിയോടുന്ന "മദയാനകളെ "...
കൈകോർക്കണം,
കുറുക്കൻമാര്‍ക്കിടയിൽ
കിടന്നു നിലവിളിക്കുന്ന
കുഞ്ഞാടുകളെ രക്ഷിക്കാൻ ..
സ്വാർത്ഥചിന്തയില്ലാതെ
ജാതിമതവര്‍ണ്ണ വിവേചനമില്ലാതെ
ഇനി വരുമോ രക്ഷകന്മാർ....!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...