Thursday, June 23, 2016

വ്രണങ്ങൾ

ചങ്ങലയിട്ട്
താഴിട്ടു പൂട്ടിയ
ചില ഓർമ്മകൾ
വ്രണമായി മനസ്സിനെ
കാർന്നു തിന്നിട്ടും 

മദംപൊട്ടിയ ആനയെപ്പോലെ
ഭ്രാന്തു പിടിച്ചോടുന്നു
ഗതികെട്ട കാലം....



താളം തെറ്റുന്ന
കെടുജന്മങ്ങളെ
വിധിയുടെ പേരിൽ
നാട്കടത്തുമ്പോൾ...
തടയുവാനെത്തില്ല
സാന്ത്വനവുമായി
ഒരു ചെറുകാറ്റുപോലും.



വകതിരിവില്ലാത്ത
വികാരങ്ങൾക്കടിമപ്പെട്ട്
വിഭ്രാന്തിയുടെ
തേരിൽ  കയറിപ്പോകുമ്പോൾ
യാഥാർഥ്യത്തിന്റെ
കയ്പുനീർ കുടിച്ച്
ഒടുങ്ങുന്ന നരജന്മങ്ങൾക്കു
നൊട്ടിനുണയാൻ
മറ്റെന്തുണ്ട് ഓർമ്മകളുടെ
പൊട്ടിയൊലിയ്ക്കും
വ്രണങ്ങളല്ലാതെ....?

Thursday, June 16, 2016

ഒളിച്ചു വച്ചത്...

കാത്തിരിപ്പിന്നാഴങ്ങളില്‍ 
മോഹം കൊണ്ടൊരു കൂട്കൂട്ടി. കാറ്ററിയാതെ കടലറിയാതെ, 
പ്രണയമതില്‍ ഒളിച്ചു വെച്ചു.. പാത്തും പതുങ്ങിയും വന്നൊരു 
കുയില്‍പ്പെണ്ണ്‍ തക്കംനോക്കി പറന്നിറങ്ങി, കാത്തുവെച്ച ജീവതാളം 
തട്ടിയെടുത്തു കൊക്കിലാക്കി.. ആരും കാണാതപ്പുറത്തെ 
മാവിന്‍ തോപ്പില് കൊണ്ടു വച്ചു. പ്രാണനൊഴിഞ്ഞ മോഹക്കൂട് 
താഴെ വീണുടഞ്ഞു പോയി. കണ്ടു നിന്ന കാക്കകൂട്ടം 
വെക്കമവ കൈക്കലാക്കി തീറ്റ തേടി വന്നൊരു തത്തമ്മ 
കാര്യമെന്തെന്നോതി മെല്ലെ, ഉടഞ്ഞമോഹത്തെ കാട്ടി-
ക്കൊടുത്തവര്‍ കണ്ടതൊക്കെ ചൊല്ലി . ഒളിച്ചുവെക്കരുതൊരു നാളും,
സ്നേഹവും പ്രണയവും തിരിച്ചറിയാതിരുന്നാല്‍, 
പറിച്ചെടുക്കും പലരും. ആത്മാര്‍ത്ഥ സ്നേഹം ,
പാഴാകില്ലെന്നുപദേശം നല്‍കി, തന്‍പ്രാണനുള്ള തീറ്റകൊണ്ട്
പറന്നു പോയ് തത്തമ്മ.

Sunday, June 12, 2016

ഉണരുക,നീ....


കപടമീ ലോക-
മെങ്കിലു൦ പെണ്ണേ,
കരഞ്ഞുതീർക്കരുതേയീ 
പുണ്യ ജന്മ൦.
സ്ഥൈര്യത്തിൻ വാളേന്തി , 
പൊരുതി നേടുക 
വെല്ലുവിളിനിറഞ്ഞയീ ജീവിത൦.
സദയ൦ പൊറുക്കാൻ 
കഴിയണമെങ്കിലും
സഹനത്തിൻ
മൂർത്തിയാണെങ്കലും
വേട്ട മൃഗങ്ങൾ സസുഖ൦ വാഴുന്ന 
കലികാലമാ-
ണിതെന്നോർക്കുക.
നിന്നുള്ളിലെന്നും
കുടിയിരിപ്പുണ്ട്
പലവിധ ശക്തിതന്നുറവകൾ
സമയോചിതമായി 
പോരിനിറങ്ങണം
കാമക്കോമരങ്ങൾ 
തുള്ളുമീ ലോകത്തിൽ;
ഓർക്കുക...

Thursday, June 9, 2016

ചില ചിന്തകള്‍ മാത്രം !!

ജീവിതമൊരു നാടക-
മതിൽ തിമർത്താടുക;
തിരശ്ശീല വീഴുംവരെ...


കാട്ടുമൂലയിൽ
കാറ്റുവിതച്ച വിത്തിന്
കാടു കാവൽ


അതിവേഗമോടും 
കാലചക്രത്തിൻ പിന്നിൽ
കിതയ്ക്കുന്ന നോവുകൾ.


കൺതടങ്ങളിൽ
കൂടുകൂട്ടിയ നോവുകൾ
മുട്ടയിട്ടു വിരിയിച്ചത്
കൺമഷിനിറമുള്ള 
കുഞ്ഞുങ്ങൾ.......!


എന്നിൽ ഭാവന വിരിയും
ഏകാന്തനിമിഷങ്ങളില്‍
എന്‍ തൂലികത്തുമ്പില്‍
നര്‍ത്തനമാടും
കാവ്യചാരുത നീ..

ഏകാന്തതയുടെ 
കയത്തിൽ
ഏകയാണു ഞാൻ....
മനസ്സാകു൦ തോണിയെ
ഓർമ്മളുടെ വടുക്കൾ വീണ
പങ്കായത്താൽ തുഴഞ്ഞ്
തീരം പുൽകട്ടെ....

ഞാൻതന്ന സ്നേഹപ്പൂക്കളെ-
യൊക്കെയും മൗനംകൊണ്ടു
പുതപ്പിച്ചെതെന്തേ നീ...?

വര്‍ണ്ണക്കുപ്പായമിട്ടു,
ചിത്രശലഭങ്ങള്‍..
തുറന്നിട്ട സ്കൂള്‍കവാടം.

നഗ്നയായ പുഴയി-
ലേക്ക്ഒലിച്ചിറങ്ങുന്നു മഴ;
നനഞ്ഞുണർന്ന കര.

എല്ലാ വഴികളുമടഞ്ഞ-
പ്പോളൊരുവഴി വന്ന് 
വാതിലിൽ മുട്ടി;
വെളിച്ചമാർന്ന വഴി......!

ഇലപ്പടർപ്പുകൾക്കപ്പുറം
കാടിൻെറ കാലുകൾക്കിടയിൽ
നിന്നും ഒരു പിറവിയുടെ സംഗീതം.

പടര്‍ന്നു കയറുവാന്‍
മരമില്ലമ്മേ,തരുമോ മാറില്‍
തളര്‍ന്നുറങ്ങീടുവാനിത്തിരി മണ്ണ് .
വള്ളിച്ചെടികള്‍!

നിലാമഴയില്‍ 
കിനാവ്‌ കാണുന്നു
അക്കരെയൊരു തോണി.

റംസാൻചന്ദ്രിക 
ഒളിചിന്നുന്നേര-
ത്തെന്നകതാരിൽ
നിറയുന്നൊരു 
സ്വർഗ്ഗീയ സുഗന്ധം.

കാറ്ററിഞ്ഞില്ല
കാടറിഞ്ഞില്ല;
ഞാൻമാത്രമറിഞ്ഞു,
മധുരിയ്ക്കുമാരഹസ്യം...!

ഉണങ്ങിക്കരിഞ്ഞ
ഒറ്റമരച്ചില്ലയിൽ 
തലയിട്ടടിച്ചു ചത്ത- 
കിളികളുടെ രോദന൦ കേട്ട ഭൂമി 
ഒറ്റമരത്തെ തൻെറ 
മാറിൽ നിന്നു അടർത്തി മാറ്റി.
പാപക്കറ വീണു ഉണങ്ങിയ
പാടുകളാൽ പാണ്ടു പിടിച്ചു
വികൃതമായ ഒറ്റമര൦
ശോകഭാര൦ താങ്ങാനാവാതെ
പാതാളത്തിലേക്കു ആണ്ടു പോയി ..


രോദനം

ഉണങ്ങിക്കരിഞ്ഞ
ഒറ്റമരച്ചില്ലയിൽ 
തലയിട്ടടിച്ചു ചത്ത- 
കിളികളുടെ രോദന൦ കേട്ട ഭൂമി 
ഒറ്റമരത്തെ തൻെറ 
മാറിൽ നിന്നു അടർത്തി മാറ്റി.
പാപക്കറ വീണു ഉണങ്ങിയ
പാടുകളാൽ പാണ്ടു പിടിച്ചു
വികൃതമായ ഒറ്റമര൦
ശോകഭാര൦ താങ്ങാനാവാതെ
പാതാളത്തിലേക്കു ആണ്ടു പോയി ..

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...