Thursday, March 28, 2019

ക്ഷണം


എന്നുള്ളം കാണാത്ത നിന്നിലേക്ക്
ഞാൻ ഒലിച്ചിറങ്ങിയപ്പോൾ
നിന്നുള്ളം നിറഞ്ഞുവോ?

ഇടനെഞ്ചിൽ തുള്ളും
പ്രണയമഴയിൽ നനയാൻ
ഇനിയും നീ കൂട്ടായി വരുമോ?

ഉരുണ്ടു കൂടിയ കാർമേഘം
പെയ്തിറങ്ങുമ്പോൾ
ഇണക്കത്തിന്റെ വസന്തം വിരിയിക്കുമോ?

നമ്മൾക്കായ് ഒരുക്കിയ പൂവാടിയിൽ
കുഞ്ഞിളം കാറ്റിൻ തലോടലിൽ
ചിത്രപതംഗമായി വരുമോ നീ?

കാലം കൊരുത്ത പൂത്താലിയിൽ
പ്രണയവർണ്ണങ്ങൾ വാരി വിതറി
ചുട്ടു പൊള്ളും ഭൂമിയെ സ്വർഗ്ഗമാക്കാം..

നാളെയെന്തെന്നറിയാത്ത ഈ ലോകത്തിൽ ജീവിതദുരിതങ്ങളകറ്റി
നമ്മൾക്കൊന്നിച്ചു നനയാം.. !



Saturday, March 16, 2019

വെളിച്ചം കെടുത്താതിരിക്കുക

എരിയുന്ന വേനലിൽ പൊള്ളില്ല
പൊള്ളുന്ന ചിന്തകൾ കൂടെയല്ലോ...
കരളിന്റെ തേങ്ങലിൽ തളരില്ല 
എരിയുന്ന കനലല്ലോ നെഞ്ചകത്തിൽ. !

ലാഭതന്ത്രങ്ങൾ  മെനയുന്നോരല്ലോ
തന്നിഷ്ടം നേടി രാഷ്ട്രീയം കളിക്കുന്നു!

കൊടികൾക്കു പിന്നാലെ  പായുന്നു കൂട്ടമായ്
വാനോളമുയരുന്നു കൂപ്പുകൈകൾ..!

തട്ടകം മാറി നാടകം കളിക്കുവാൻ
മൂർച്ച കൂട്ടിയ വാക്കുകളുമായ്
വഞ്ചിതരാക്കുന്നു ജനതയെ....!


കഷ്ടമിതെത്ര വിചിത്രമീ കാലം
നഷ്ടമോ.. നമ്മുടെ സുന്ദരജീവിതം..
 മൂല്യം നശിച്ചൊരു ദശാസന്ധിയിൽ
മോചന മന്ത്രവുമായ് വരുവതാരിനി?

ആരു ജയിച്ചാലുമാരുതോറ്റാലും
ജീവസന്ധാരണം എത്രമേൽ ദുഷ്ക്കരം!
നെല്ലും പതിരും തിരിച്ചറിഞ്ഞു നാം
നെറികേടിനെതിരെ കൂട്ടായി നിൽക്കണം.
പതറാതെ മുന്നേറി നാടിനെ കാക്കണം..

ഒരുമ തൻ ചിന്തയാൽ കൈകോർത്ത്
ശാന്തി,  സമാധാനം....വീണ്ടെടുക്കാൻ 
തോളോടുതോൾ ചേർന്ന് മുന്നേറിടാം...

Tuesday, March 5, 2019

'ചിതലുകൾ' പെരുകുമ്പോൾ..

എത്രയോ ഹൃസ്വമീ ജീവിത -
മെന്നറിയുന്ന മർത്ത്യാ, എന്തിനീ ചോരപ്പുഴകൾ?
ചിത്തങ്ങളിൽ നിറയും പക!
ചിത്രശിലകളും തേങ്ങിയോ?

വെട്ടിയും കുത്തിയും ചോരകുടിപ്പവർ
തമ്മിലടിപ്പിച്ചു  രസിച്ചു നിൽക്കുന്നവർ!

എത്ര കൊണ്ടാലും പഠിക്കാത്തവർ
സ്വയം തീർത്ത കുഴികളിൽ വീണൊടുങ്ങുന്നു!

വ്യക്തിവൈര്യാഗ്യത്താൽ പകതീർക്കലാൽ തച്ചുടയ്ക്കുന്ന കുടുംബങ്ങളൊക്കെയും
നഷ്ടങ്ങളുടെ കണ്ണീർ കടലിലൂടെന്നും
കര കാണാതെ അലഞ്ഞുതീരുന്നു ശിഷ്ടം.!

എത്ര പൈശാചികമീ മർത്ത്യ ജീവിതം
നിർലജ്ജമാം പേക്കൂത്തുകൾ നിത്യം!

സ്വയം തീർക്കുന്ന  വിനകൾക്ക്
ദൈവത്തെ പഴിചാരി കൈകഴുകാനിവർ-
ക്കെന്തു സാമർത്ഥ്യം!

Friday, March 1, 2019

തൊട്ടാവാടി

ഒന്നായി നമ്മളായി നിന്നൊരു കാലം
നെഞ്ചോരം നീ ചേർന്നു നിന്നു സഖീ...
ആരോയെവിടെയോ ചൊല്ലിയ വാക്കിൽ
കുരുങ്ങിക്കിടക്കുന്നു നിൻ ചേതന.. !

കളിയായി ചൊല്ലിയ വാക്കിന്റെയോരത്തു
കടിഞ്ഞാണിട്ട് നീ പോയീടുമ്പോൾ..
കദനം മറയ്ക്കുവാൻ പാടുപെടുന്നു..
കരയാതിരിക്കുവാൻ മിഴി പൂട്ടുന്നു..!

കണ്ണാടിപോലെ തിളങ്ങിയ സൗഹൃദം
കണ്ണീരാൽ കഴുകിയതാരാണ് ചൊല്ലൂ..
കണ്ടതും കേട്ടതും ചൊല്ലുവോർക്കിടയിൽ
സൗഹൃദം വെറുമൊരു മിഥ്യ മാത്രം.. !

നിറമുള്ള കാഴ്ചകൾ കാണാനെനിക്കിനി
അഴകാർന്ന നിന്നുടെ കൂട്ട് വേണം..
പരിഭവം മാറാത്ത   തൊട്ടാവാടി പെണ്ണേ
കിലുകിലെ ചിരിയുമായി കൂടെ വായോ. !





അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...