Tuesday, March 5, 2019

'ചിതലുകൾ' പെരുകുമ്പോൾ..

എത്രയോ ഹൃസ്വമീ ജീവിത -
മെന്നറിയുന്ന മർത്ത്യാ, എന്തിനീ ചോരപ്പുഴകൾ?
ചിത്തങ്ങളിൽ നിറയും പക!
ചിത്രശിലകളും തേങ്ങിയോ?

വെട്ടിയും കുത്തിയും ചോരകുടിപ്പവർ
തമ്മിലടിപ്പിച്ചു  രസിച്ചു നിൽക്കുന്നവർ!

എത്ര കൊണ്ടാലും പഠിക്കാത്തവർ
സ്വയം തീർത്ത കുഴികളിൽ വീണൊടുങ്ങുന്നു!

വ്യക്തിവൈര്യാഗ്യത്താൽ പകതീർക്കലാൽ തച്ചുടയ്ക്കുന്ന കുടുംബങ്ങളൊക്കെയും
നഷ്ടങ്ങളുടെ കണ്ണീർ കടലിലൂടെന്നും
കര കാണാതെ അലഞ്ഞുതീരുന്നു ശിഷ്ടം.!

എത്ര പൈശാചികമീ മർത്ത്യ ജീവിതം
നിർലജ്ജമാം പേക്കൂത്തുകൾ നിത്യം!

സ്വയം തീർക്കുന്ന  വിനകൾക്ക്
ദൈവത്തെ പഴിചാരി കൈകഴുകാനിവർ-
ക്കെന്തു സാമർത്ഥ്യം!

No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...