എന്തിനീ പിണക്കമെന്നോതുമ്പഴും നിന്നിലെന്നെ ഞാൻ കാണുന്നുവെന്നോ, പ്രിയസഖീ!
കാണുവാൻ കാഴ്ചകളേറെയാണെങ്കിലും
എൻ മിഴിയൊപ്പുന്നതെപ്പൊഴും നിൻ മുഖം!
ഓർമ്മകൾ പൂക്കുന്ന പാടത്തിലൂടെ നാമെത്രയോ കഥ ചൊല്ലിയന്നു നടന്നവർ.
കതിരുകൾ കൊത്തിപ്പറന്നൊരു പൈങ്കിളി
നമ്മുടെ പാട്ടേറ്റു പാടി,യോർക്കുന്നുവോ?
ഇനിയെത്ര കാലമീഭൂവിലുണ്ടായിടാം,
ഇനിയെത്ര കാതങ്ങൾ താണ്ടിയലഞ്ഞിടാം
ഇനിയുള്ള ജീവിതം ഹ്രസ്വമെന്നോർത്തു നീ
വെക്കം പിണക്കം വെടിഞ്ഞണഞ്ഞീടുക!...