ഇടറുമാമിഴികളെ പിരിയുവാനാവാതെ
രണ്ടു നീർത്തുള്ളികൾ പരിഭവിച്ചു.
കരളിന്റെയുൾവിളിയിൽ നിന്നെന്റെ മാനസം
'പതറരുതെയെന്നോതി കൂട്ടിരുന്നു.
പറയുവാനാവാതെ വേർപിരിഞ്ഞെങ്കിലും
കനവിലൊരു നിനവായി നിന്നുപോയി.
കരകാണാതൊഴുകുന്ന തോണിപോലന്നവൾ
തിരയുടെ തോഴിയായൊന്നുചേർന്നു.
കടലുപ്പിലാണ്ടൊരാ കണ്ണുനീർത്തുള്ളികൾ
പരിഭവമൊഴിഞ്ഞങ്ങലിഞ്ഞു പോയി.
ഇനിയുമൊരു ജന്മമുണ്ടെന്നാകിൽ നിത്യവും
പുതുപുലരിപോൽ നടനമാടിടട്ടെ!
No comments:
Post a Comment