Thursday, November 30, 2017

കനിവേകൂ ..കണ്ണാ ..

കണ്ണു തുറന്നാലു൦ 
കണ്ണടച്ചാലുമുള്ളിൽ 
നിൻ രൂപ൦ മാത്ര൦ .കണ്ണാ..
എപ്പോഴും, നിന്‍ രൂപം മാത്രം കണ്ണാ..

രാധയോ മീരയോ 
അല്ല ഞാൻ വെറുമൊരു
നിൻ ഭക്ത മാത്ര൦ കണ്ണാ.

വെറുമൊരു ,നിൻ ഭക്ത മാത്ര൦ കണ്ണാ...


എത്രയോയേകാദശി
നോമ്പു നോറ്റു.. കണ്ണാ ..
കനിവിറ്റു നല്കാൻ
താമസമെന്തേ ..ഇനിയും 

കനിവിറ്റു നല്‍കാന്‍ താമസമെന്തേ...

നിൻ മൃദുനോട്ടമിത്തിരിയേകിയാല്‍  ... 

പിന്നെയീജീവിതത്തില്‍
മറ്റെന്തു വേണ൦ ...! 

ഇനിയീ ജന്മതിലെന്തു വേണ്ടൂ...

മീരയെപ്പോലെ  പാടാനറിയില്ല
രാധയെപ്പോലെയാടാനുമറിയില്ല

എങ്കിലുമീജന്മ൦ നിന്നിലലിയുവാന്‍
നോമ്പു നോക്കുമൊരു ഭക്തയല്ലോ

.
നാരായണരൂപ൦ 

മനസ്സിൽ തെളിയുമ്പോള്‍
നാവിലുദിക്കുന്നു നിന്‍ നാമം മാത്രം..
ഏഴയാമൊരു ജന്മമിവള്‍

ഏകയായിന്നു കേഴുവല്ലോ..
                      (കണ്ണു തുറന്നാലും )

Wednesday, November 22, 2017

പുലര്‍കാലസ്വപ്നം

വർണ്ണങ്ങൾ പൂത്തൊരാ സ്വപ്നത്തിൻ ചില്ലയിൽ മന്ദസമീരൻ വന്നണഞ്ഞു.. നാണത്താൽ വിരിഞ്ഞോരാ നുണക്കുഴികൾ കുടമുല്ലപ്പൂക്കൾപോൽ തുടുത്തുനിന്നു ... കുഞ്ഞിളം തെന്നലിൻ കരലാളനത്തിനാൽ കാർക്കൂന്തൽ ആഹ്ലാദ നൃത്തമാടി. അരുമയായ് തലോടിയ സ്വപ്നങ്ങളവളുടെ മാനസത്തോണിയെ തൊട്ടിലാട്ടി. ഓർമ്മകൾ പുല്കിയ മിഴികളിൽ രണ്ടിറ്റു കണ്ണുനീർ മെല്ലെ നിറഞ്ഞുനിന്നു. പുലർകാലസൂര്യന്റെ വെള്ളിവെളിച്ചത്താൽ പ്രകൃതിയും കൈ കോർത്തു കൂടെ വന്നു.

Friday, November 17, 2017

കറുത്ത കാഴ്ചകള്‍

ന്തിനു നിങ്ങളാ ജീവശയ്യയിൽ വാരിവിതറിയീ മുൾപ്പൂക്കളെല്ലാം ശവംതീനിയുറുമ്പിന്റെ മണമല്ലോ ചിന്നുന്നതീ കുസുമങ്ങളിള്‍..
സന്തുഷ്ട ജീവിതസ്വപ്നങ്ങളൊക്കെയു൦ സങ്കടപ്പെരുമഴയിൽ ഒലിച്ചുപോയോ..? വിശുദ്ധിയശേഷമില്ലാത്ത ബന്ധങ്ങൾ.. വിഷ൦ വമിക്കു൦ ദുഷ്ടജന്മങ്ങൾ...
ശത്രുതയുള്ളിൽ നിറച്ചവർ ചിരിക്കുന്നു ഉറ്റവരെപ്പോലെ കൂടെനടക്കുന്നു സ്വാര്‍ത്ഥമോഹികള്‍, പരപീഡരസികർ , കണ്ടാൽ തിരിച്ചറിയാത്ത മോഹനരൂപികൾ ... മിന്നു൦ വസ്ത്രങ്ങളാൽ പുറ൦മോടി കൂട്ടി , ലോകത്തിൻ മുന്നിൽ നല്ലവരായി ചമയുന്നു ..
അന്യന്റെ ചോറിൽ മണ്ണുവാരിയിട്ടു മൃഷ്ടാന്നഭോജന൦ നടത്തും ദുഷ്ടരേ.. നിങ്ങളു൦ നാളെയീ മണ്ണിലെ കീടങ്ങൾ, വന്ന വഴികൾ മറക്കുന്നതെങ്ങനെ?

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...