Wednesday, November 22, 2017

പുലര്‍കാലസ്വപ്നം

വർണ്ണങ്ങൾ പൂത്തൊരാ സ്വപ്നത്തിൻ ചില്ലയിൽ മന്ദസമീരൻ വന്നണഞ്ഞു.. നാണത്താൽ വിരിഞ്ഞോരാ നുണക്കുഴികൾ കുടമുല്ലപ്പൂക്കൾപോൽ തുടുത്തുനിന്നു ... കുഞ്ഞിളം തെന്നലിൻ കരലാളനത്തിനാൽ കാർക്കൂന്തൽ ആഹ്ലാദ നൃത്തമാടി. അരുമയായ് തലോടിയ സ്വപ്നങ്ങളവളുടെ മാനസത്തോണിയെ തൊട്ടിലാട്ടി. ഓർമ്മകൾ പുല്കിയ മിഴികളിൽ രണ്ടിറ്റു കണ്ണുനീർ മെല്ലെ നിറഞ്ഞുനിന്നു. പുലർകാലസൂര്യന്റെ വെള്ളിവെളിച്ചത്താൽ പ്രകൃതിയും കൈ കോർത്തു കൂടെ വന്നു.

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...