Wednesday, February 21, 2018

അക്ഷരത്തൂലിക

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് 
ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും 
അക്ഷരത്തൂലിക..!

ഞാനു൦ വരട്ടെ ..

ഞാനു൦ വരട്ടെ ...
നനവാർന്ന ആ മണ്ണിലേക്ക്..
പുഴുവരിക്കുന്ന
മനസ്സുകൾക്കിടയിൽ നിന്നു൦
സ്വയമൊരു പുഴുവായി 
ആ മണ്ണിലലിയാൻ ..
ദുരന്തങ്ങൾ കണ്ടു൦ കേട്ടും
കണ്ണും കാതു൦ ഇന്നു 
മരവിച്ചു പോയിരിക്കുന്നു....

നിർജ്ജീവമായ മനസ്സിനെ
പേറുന്ന ശരീരവു൦ 
ജീർണ്ണാവസ്ഥയിലേക്ക് ..
എല്ലാം മറന്ന് ആ മരച്ചോട്ടിലെ
പൂഴിമണ്ണിൽ കുളിരു പടരും 
നിർവൃതിയോടെ
അലിഞ്ഞുചേരണ൦ ...
സങ്കടങ്ങൾക്കു തണലേകുന്ന
ഒരു പൂമരമായി വീണ്ടു൦
ഈ ഭൂമിയിൽ
ഉയിർത്തെഴുന്നേൽക്കാൻ ....
സ്നേഹക്കുളിർക്കാറ്റായി
ധരിത്രിയെ തഴുകി തലോടാൻ ..

മോഹക്കാറ്റ്

അവളുടെ തേങ്ങലിൽ
ഹരംകൊള്ളുന്ന നീ ..
അവളുടെ ചിരിയിൽ
ശ്വാസംമുട്ടി മരിക്കുമോ ...?
പല പൂവുകളിലെ 
മധു നുകരുന്ന 
'പകൽശലഭ'മല്ലോ നീ...
പാതിരാവിൽ വിരിഞ്ഞു
കൊഴിയുമൊരു
നിശാഗന്ധി മാത്രമവൾ ..!
മോഹക്കാറ്റിൽ
പറന്നു നീയകന്നു
പോയീടുമ്പോൾ ..
വിരഹച്ചൂടിൻ വേനലിൽ
സ്വത്വത്തിൻ തടവറയിൽ
തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്
സ്നേഹപ്രഭയാർന്ന
ഒരു തരി വെട്ടവും കാത്ത്
ഒളിച്ചുകളിക്കുന്ന
മോഹക്കാറ്റിൽ
പൊട്ടിച്ചിരിച്ചങ്ങനെ.....

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...