എത്ര കണ്ടാലും മതിവരാത്തൊരു-
രൂപമായി നീയെന്നിൽ നിറഞ്ഞീടവേ
എങ്ങനെ മറന്നീടുമാ നല്ലകാലം
പ്രിയമേറുമോർമ്മയാൽ പൂത്തിടുന്നു.
നിറമേറും കാഴ്ചകൾക്കണ്ടു നാമന്ന്
മധുവൂറും സ്വപ്‌നങ്ങൾ നെയ്തതല്ലേ
പരിഭവംചൊല്ലി, പഴിചാരി പോയപ്പോൾ
പകലോനും മിഴിപൂട്ടിനിന്നുപോയോ..!
തിരതല്ലും മോഹങ്ങൾ, കടലോരം ചേർന്നു
തിരയിലലിഞ്ഞുപോയീടും നേരത്ത്
കടലാഴങ്ങളിൽ മുങ്ങിയതോ..നിന്റെ
ഹൃദയവും ശൂന്യമായി മാറിയതോ..?
കാലമിരുണ്ടും, പുലർന്നുണർന്നാലും
ഓർമ്മകൾക്കെന്നും മാധൂര്യമേറും
ഏകരായീ നാമീ ഭൂമിയിലലയുമ്പോൾ
ഓർത്തുവെക്കാമീ കഴിഞ്ഞകാലം.!