Thursday, June 19, 2014

കുറും കവിതകള്‍

ലഹരിയില്‍ പറക്കുന്ന 
യൌവനങ്ങള്‍
നിറയുന്ന കണ്ണുകള്‍


കീറി മുറിക്കപ്പെടുന്ന
തെരുവു ബാല്യം
നിശബ്ദമായ് രാത്രി


പുത്തനുടുപ്പിട്ട
പൂമ്പാറ്റകള്‍
സ്കൂള്‍ കവാടം


അരൂപിയായ് 
അവനെത്തി 
വിലാപ യാത്ര


വെള്ളിടിയേക്കാള്‍
ഭീകരം
വൈധവ്യ ദുഃഖം


അനുഭവങ്ങളുടെ 
തീച്ചൂള
ഉരുകുന്ന ജീവിതം


വാദ്യ ഘോഷങ്ങളുമായ് 
ഇടവപ്പാതി
ഭൂമിയെ താലോലിക്കാന്‍


നിണമൊഴുകുന്ന
ഓര്‍മ്മകള്‍
പൊട്ടിയ കുപ്പിവള


തട്ടത്തിനുള്ളില്‍
പേടമാന്‍മിഴി
കിലുങ്ങുന്ന കൊലുസ്സ്


ആലിപ്പഴങ്ങള്‍ 
പൊഴിയുന്നു 
തുള്ളിച്ചാടുന്ന ബാല്യം


അമ്പല നടയില്‍ 
കൂപ്പു കൈകള്‍ 
ദേവനോ ..ദേവിയോ ?


തുഴയും തോറും 
ദൂരമേറെ 
വിറയ്ക്കുന്ന കൈകള്‍


മഴവില്ല് ചാര്‍ത്തും 
ദാവണി പ്രായം
കൌമാര സ്വപ്നങ്ങള്‍


കഠിനമാം വാക്കില്‍ 
തേങ്ങുന്ന മനം 
പെയ്തൊഴിയാത്ത മഴ


കരിമ്പടം പുതച്ച്
താതന്റെയുള്ളം 
തഴമ്പിച്ച കൈകള്‍


അലറുന്ന കടലിലെ
തിരകള്‍ പോലെ 
മരിക്കാത്ത ഓര്‍മ്മകള്‍





No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...