എന്തിനെയോ തിരയുന്നു
എവിടെയോ മറയുന്നു
കണ്ടതിനെ മറന്നിട്ട്
കാണാത്തതിനായി ഉഴലുന്നു
കിട്ടിയതു കളഞ്ഞിട്ട്
കിട്ടാത്തതിനായോടുന്നു
മനുഷൃനായി ജനിച്ചിട്ട്
മൃഗമായി ജീവിക്കുന്നു
മദം പൊട്ടിയോടുന്നു
മതത്തിനായി മരിക്കാൻ..
മരണം വരിച്ചാലും
നിണമൊഴുക്കാനെത്തുമാളുകൾ....
ഭരണം പിടിക്കാൻ
രക്തസാക്ഷികൾ വേണം.
ചാവേറുകളായി
പടനയിച്ചവരുടെ
പാവം കുടുംബങ്ങൾ
പട്ടിണിയിലാകുന്നു.
എന്തെന്നറിയാതെ
എന്തിനെന്നറിയാതെ
വിറളിപിടിച്ചോടി
ഹോമിച്ചു തീർക്കുന്നു
വിലപ്പെട്ട ജീവിതം!
സ്വര്ഗ്ഗമീ ഭൂവില്‍
നരകം തീര്‍ക്കുവാന്‍
ഉടലെടുക്കുന്ന നരക-
പിശാചുക്കളെ,
തുരുത്തിയോടിക്കുവാന്‍
ഇനിയൊരവതാരം
പിറവിയെടുക്കുമോ. ?
Thursday, November 3, 2016
Subscribe to:
Post Comments (Atom)
കനൽവഴികൾ
ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
കൊഴിയാറായൊരു പൂവിൻ്റെ സുഗന്ധമാവോളം മുകുർന്നവർ പാതിവഴിയിൽ പുതുവസന്തം തേടി പലവർണ്ണത്തിൽ ഭ്രമിച്ചവർ. നേരമേറെയായി സഖേ, കാത്തിരിക്കാനിനിയാരുമില...
എല്ലാവർക്കും തിമിരം തന്നെ.
ReplyDelete(ഒരു അക്ഷരത്തെറ്റ്).
This comment has been removed by the author.
ReplyDeletethanks sudhi
ReplyDelete