Thursday, November 3, 2016

തിമിരം

എന്തിനെയോ തിരയുന്നു എവിടെയോ മറയുന്നു കണ്ടതിനെ മറന്നിട്ട് കാണാത്തതിനായി ഉഴലുന്നു കിട്ടിയതു കളഞ്ഞിട്ട് കിട്ടാത്തതിനായോടുന്നു മനുഷൃനായി ജനിച്ചിട്ട് മൃഗമായി ജീവിക്കുന്നു മദം പൊട്ടിയോടുന്നു മതത്തിനായി മരിക്കാൻ.. മരണം വരിച്ചാലും നിണമൊഴുക്കാനെത്തുമാളുകൾ.... ഭരണം പിടിക്കാൻ രക്തസാക്ഷികൾ വേണം. ചാവേറുകളായി പടനയിച്ചവരുടെ പാവം കുടുംബങ്ങൾ പട്ടിണിയിലാകുന്നു. എന്തെന്നറിയാതെ എന്തിനെന്നറിയാതെ വിറളിപിടിച്ചോടി ഹോമിച്ചു തീർക്കുന്നു വിലപ്പെട്ട ജീവിതം! സ്വര്ഗ്ഗമീ ഭൂവില്‍ നരകം തീര്‍ക്കുവാന്‍ ഉടലെടുക്കുന്ന നരക- പിശാചുക്കളെ, തുരുത്തിയോടിക്കുവാന്‍ ഇനിയൊരവതാരം പിറവിയെടുക്കുമോ. ?

3 comments:

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...