Thursday, February 6, 2014

ഇരകള്‍

കൂട്ടിലിട്ടു ബന്ധിച്ച കിളിയുടെ 
തൂവലുകള്‍ അരിഞ്ഞെടുത്ത്,
നാല്‍ക്കവലയില്‍ തോരണം കെട്ടി
ആഘോഷിക്കുന്നു ഭ്രാന്തന്മാര്‍..
വേദന കൊണ്ട് പുളയുന്ന കിളിയുടെ
രോദനം കേട്ടു അട്ടഹസിച്ചവര്‍-
തൂവല്‍ കൊഴിഞ്ഞോരാ പൈങ്കിളിയെ
കണ്ണുകള്‍ കൊണ്ട്,  ഭോഗം നടത്തുന്നു 
മാംസക്കൊതിയന്മാര്‍...
അപമാനം കൊണ്ട് തലയിട്ടടിച്ചു
ചാകുന്ന കിളിയുടെ ചുടുരക്തത്തില്‍
ദാഹശമനം നടത്തീടുവാന്‍,
കൈക്കോര്‍ത്ത് നില്‍ക്കുന്നു 
ദുഷ്ട മൃഗങ്ങള്‍....
ഇരുമ്പുവലയിട്ട  കൂടുമായി
മറ്റൊരു കിളിയെ പാട്ടിലാക്കാന്‍ 
കൈകോര്‍ത്തു നടക്കുന്ന മനുഷ്യ-
മൃഗങ്ങളെ , അറിയാതെ പോകുന്നു,
പഞ്ച വര്‍ണ്ണ ക്കിളികള്‍... 






No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...