Wednesday, October 21, 2020

ഉള്ളിൽ നീ മാത്രം..

എങ്ങനെ നീയെന്റെയുള്ളം കവർന്നു

കാർമുകിൽവർണ്ണാ, ഉണ്ണിക്കണ്ണാ?..

കാണാതിരുന്നാലുമെന്നുള്ളിൽ കള്ള-

ക്കണ്ണനായാടിതിമിർക്കും - എന്റെ

കണ്ണിന്റെ പുണ്യമായ്ത്തീരും!

                                   (എങ്ങനെ )

 കണ്ടാലും കണ്ടാലും മതിവരുന്നില്ലല്ലോ

 കൽമഷം തീർക്കുമെൻ കണ്ണാ..

 നിന്നെ ഞാനെങ്ങനെ വർണ്ണിച്ചിടേണം

 കായാമ്പൂവർണ്ണാ.... പൊന്നുണ്ണിക്കണ്ണാ!

                                  (എങ്ങനെ )

കുട്ടിക്കുറുമ്പുമായ് നീയെൻ മടിത്തട്ടിൽ

നർത്തനമാടിക്കൊണ്ടുമ്മ നല്കേ,

എല്ലാം മറന്നു ഞാൻ നിന്നിലലിയുമ്പോൾ

എന്നിൽ നീ മാത്രമാണുണ്ണികൃഷ്ണാ..

                                  (എങ്ങനെ )

കാറ്റുപോലെന്നെ തഴുകിയുണർത്തുന്നു

കാതിൽ മുഴങ്ങുന്നൊരീണമായ്നീ

പ്രേമോദാരനായ് മനസ്സിൽ നിറയുന്നു 

രാധാസമേതനായ് ആടിടുന്നു 

                                  (എങ്ങനെ )

      

Sunday, October 18, 2020

സരസ്വതി പൂജ

 നാദരൂപിണീ വരദായിനീ

നാവിൽ വിളയാടൂ സരസ്വതീ

നേരിൻവാക്കുകൾ ചൊല്ലിടാൻ

വാണീദേവതേ വരുമരുളൂ...


അക്ഷരനിധിയായി വാഴുമമ്മേ

ദക്ഷിണമൂകാംബികേ കൈതൊഴുന്നേൻ.

നിത്യവും സംഗീതാർച്ചനചെയ്തു ഞാൻ 

അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കാം.

                                         (നാദരൂപിണീ )

താമരപ്പൂവിൽക്കുടികൊള്ളും അംബേ..

വീണാപുസ്തകധാരിണി...

മനസ്സിൽ കെടാവിളക്കായി പ്രഭയേകൂ

പനച്ചിക്കാട്ടമരും സരസ്വതീയേ..

                                         (നാദരൂപീണി )

Thursday, October 15, 2020

സ്മരണകൾ

കാറ്റുവന്നുമുട്ടിയെന്റെ കിളിവാതിലിൽ കേട്ടുവന്ന പൂങ്കുയിലോ പാടിയൊരീണം നാട്ടുമാവിൻ ചോട്ടിലെന്റെ ഓർമ്മകളായി പൂത്തു നിൽപ്പൂ ഇന്നുമെന്നും കാവ്യചാരുത 

നോട്ടമേറെയേറ്റുവാങ്ങും  പൂക്കളിലെല്ലാം കൂട്ടമോടെ പാറിയെത്തും ചിത്രപതംഗവും നേർത്ത മഴചാറ്റലിൽ നിറയും മോഹമോ  കോർത്തിണക്കി ഹൃത്തിലൊരു ഹാരമായി

ഹർഷവർഷമായി ഭൂവിൽ മുത്തമിട്ടിടും നയനമോഹന കാഴ്ചയായി, നടനമാടി ഹൃത്തിലാമോദ കുളിരുമായ്  വന്നെൻ ബാല്യകാലസുഗന്ധമേറി മുട്ടി വിളിച്ചതോ..

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...