പൊന്‍ ചിങ്ങക്കുളിരിലേക്ക്
പ്രഭാത സൂര്യൻ
പൊൻകിരണങ്ങൾ
പൊഴിക്കവേ,
പ്രകൃതിയുടെ പച്ചപ്പുകളിൽ
ഉണർവ്വിന്റെ വസന്തരാഗ-
വിസ്താരം....
കുരവിയിട്ടാനയിക്കാൻ
പഞ്ചവർണ്ണക്കിളികൾ
താലം പിടിക്കുന്ന
മുക്കുറ്റിയും തുമ്പയും.
സദ്യയൊരുക്കുന്ന
തെച്ചിയും മന്ദാരവും.
മധുരം വിളമ്പാന്‍
പൂത്തുമ്പിപ്പെണ്ണ്.
ദശപുഷ്പങ്ങളുടെ
നിറച്ചാർത്തുമായ്,
ഓരോ മനസ്സിലും ഇനി
ആര്‍പ്പുവിളിയുടെ
ഓണക്കാലം....
പൂക്കളുടെ ഉത്സവകാലം,
നാടൻ ശീലുകളുടെ
പൂവണിക്കാലം,
നാടും നഗരവും
കൊണ്ടാടും കാലം,
മലയാളമനസ്സുകൾ
തുടികൊട്ടും കാലം.....
Wednesday, August 16, 2017
Subscribe to:
Post Comments (Atom)
അരികിൽ വരൂ
ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...
-
ഏകാന്ത മൌനമെന്‍ ചാരേയണഞ്ഞപ്പോള്‍, പൊന്‍ കിനാവിലൊരു തൂവല്‍ സ്പര്‍ശമായി , നീ മൂളിയോരാ ശ്രീരാഗമെന്നുടെ ഹൃദയത്തിൻ തന്ത്രികൾ മീട്ടിനില്പൂ.......
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
No comments:
Post a Comment