പൊന്‍ ചിങ്ങക്കുളിരിലേക്ക്
പ്രഭാത സൂര്യൻ
പൊൻകിരണങ്ങൾ
പൊഴിക്കവേ,
പ്രകൃതിയുടെ പച്ചപ്പുകളിൽ
ഉണർവ്വിന്റെ വസന്തരാഗ-
വിസ്താരം....
കുരവിയിട്ടാനയിക്കാൻ
പഞ്ചവർണ്ണക്കിളികൾ
താലം പിടിക്കുന്ന
മുക്കുറ്റിയും തുമ്പയും.
സദ്യയൊരുക്കുന്ന
തെച്ചിയും മന്ദാരവും.
മധുരം വിളമ്പാന്‍
പൂത്തുമ്പിപ്പെണ്ണ്.
ദശപുഷ്പങ്ങളുടെ
നിറച്ചാർത്തുമായ്,
ഓരോ മനസ്സിലും ഇനി
ആര്‍പ്പുവിളിയുടെ
ഓണക്കാലം....
പൂക്കളുടെ ഉത്സവകാലം,
നാടൻ ശീലുകളുടെ
പൂവണിക്കാലം,
നാടും നഗരവും
കൊണ്ടാടും കാലം,
മലയാളമനസ്സുകൾ
തുടികൊട്ടും കാലം.....Wednesday, August 16, 2017
ചിങ്ങപ്പുലരി
പൊന്‍ ചിങ്ങക്കുളിരിലേക്ക്
പ്രഭാത സൂര്യൻ
പൊൻകിരണങ്ങൾ
പൊഴിക്കവേ,
പ്രകൃതിയുടെ പച്ചപ്പുകളിൽ
ഉണർവ്വിന്റെ വസന്തരാഗ-
വിസ്താരം....
കുരവിയിട്ടാനയിക്കാൻ
പഞ്ചവർണ്ണക്കിളികൾ
താലം പിടിക്കുന്ന
മുക്കുറ്റിയും തുമ്പയും.
സദ്യയൊരുക്കുന്ന
തെച്ചിയും മന്ദാരവും.
മധുരം വിളമ്പാന്‍
പൂത്തുമ്പിപ്പെണ്ണ്.
ദശപുഷ്പങ്ങളുടെ
നിറച്ചാർത്തുമായ്,
ഓരോ മനസ്സിലും ഇനി
ആര്‍പ്പുവിളിയുടെ
ഓണക്കാലം....
പൂക്കളുടെ ഉത്സവകാലം,
നാടൻ ശീലുകളുടെ
പൂവണിക്കാലം,
നാടും നഗരവും
കൊണ്ടാടും കാലം,
മലയാളമനസ്സുകൾ
തുടികൊട്ടും കാലം.....
Subscribe to:
Post Comments (Atom)
കനൽവഴികൾ
ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
കൊഴിയാറായൊരു പൂവിൻ്റെ സുഗന്ധമാവോളം മുകുർന്നവർ പാതിവഴിയിൽ പുതുവസന്തം തേടി പലവർണ്ണത്തിൽ ഭ്രമിച്ചവർ. നേരമേറെയായി സഖേ, കാത്തിരിക്കാനിനിയാരുമില...
No comments:
Post a Comment