Saturday, July 25, 2020

അതിർവരമ്പുകൾ

അധരച്ചൂടിന്റ പൊള്ളലിൽ നിന്നായിരുന്നു
സൗഹൃദത്തിന്റെ 
പവിത്ര മുത്തുകൾ ചിതറിപ്പോയത്!

ഉതിർന്നു വീണ മിഴിനീർതുള്ളികൾ 
ഒപ്പിയെടുത്ത മൊഴിയിടങ്ങളിൽ
അഴിഞ്ഞു വീണത് സ്നേഹത്തിന്റെ 
വിശുദ്ധ കുപ്പായമായിരുന്നു.. 

ലംഘിക്കപ്പെട്ട അതിർവരമ്പുകളിൽ
നിന്നുതിർന്ന തളർച്ചകളാണ്
സ്നേഹോഷ്മള വാക്കുകളെ വിഷലിപ്തമാക്കി  മാറിയത്.. 

അനർഹമായ 
അവകാശവാദങ്ങളുടെ
വഴുവഴുപ്പിൽ തെന്നി വീഴുമ്പോളാണ് 
ബന്ധങ്ങളൊക്കെ 
ബന്ധനങ്ങളെന്നറിയുന്നത്.
~

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...