ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ
ചെറുതുള വീഴ്ത്തിയകന്ന കാറ്റ്
പറയാൻ മറന്നുവോ വല്ലതും? ചൂളമി-
ട്ടോർമ്മപ്പെടുത്താൻ തുനിഞ്ഞുവോ വല്ലതും?
വെള്ളിവെളിച്ചത്തിലാനിഴലാട്ടത്തി-
ലാടിത്തിമിർക്കുന്നതേതു രൂപം?
എങ്ങുമശാന്തി പടർത്തും മുഖംമൂടി-
യേതൊരു കാപട്യമാർന്നതാവാം?
നിത്യവും പതറാതെ വാശികൾക്കിടയിൽ,
ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ
ഒരു തെന്നലിന്നിളം മൂളലായ് തഴുകിയ
മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!
No comments:
Post a Comment