Tuesday, January 19, 2016

നന്മയുടെ ലോകം


ആരും കാണാതെ
ഉറക്കെയുറക്കെ കരയണം...
ആ കണ്ണുനീര്‍ കൂട്ടിവെച്ചു
ഉരുകാത്ത പാറയാവണം
അവിടെയിരുന്നു പൊട്ടിച്ചിരിക്കണം .

വിറങ്ങലിക്കണം
ഓരോ ദുഷ്ടാത്മാക്കളും ...
യക്ഷികളെയും
ചെകുത്താന്മാരെയും തുരത്തി
നിരാലംബര്‍ക്കു ആലംബമാവണം.

അവര്‍ക്ക് വേണ്ടി
ചിത്രശലഭങ്ങളും വര്‍ണ്ണപ്പൂക്കളും
നന്മയും സമാധാനവും നിറഞ്ഞ
പുതിയൊരു ലോകം പണിയണം

സന്മനസ്സുള്ളവര്‍ക്ക് വേണ്ടി മാത്രം..
'ദുഷ്ടര്‍ക്ക് പ്രവേശനമില്ലെ'ന്ന
ബോര്‍ഡും തൂക്കി,
സമാധാനമായി മേവണം.

Monday, January 4, 2016

പാഴ്മരം.



താലോലം പാടിയുറക്കിയ അമ്മയെ
കുത്തുവാക്കുകളാല്‍
പൊള്ളിക്കരുതേ, പൊന്‍മകനേ....

ജീവിക്കുവാൻ വേണം പണം ,
പക്ഷേ, രക്ത ബന്ധം പണത്തിനുമപ്പുറം.
പാഴ്മരം പോലെ നിനക്കു ഞാനെങ്കിലും
സ്നേഹത്താല്‍ തുടിക്കുന്നു അമ്മ മനം

വാര്‍ദ്ധക്യം തളര്‍ത്തിയ
ശരീരത്തിൽ വാക്കുകളാൽ കുത്തരുതേ.
നീറും മനസ്സിലും നേരുന്നു നിനക്കായ്
നേര്‍വഴിപാതയും നന്മകളും.

തായ്മരം വേരറ്റു വീണാലും
കാലം മറക്കട്ടെ ഈ കഥകളെന്നും.... ...

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...