യുദ്ധം ചെയ്യും തോറും
തോല്‍പ്പിക്കുന്ന ചിന്തകള്‍.
വെട്ടിപ്പിടിക്കും തോറും
മറവിയാഴങ്ങളില്‍ നിന്നും
ഉടലെടുക്കുന്ന പിറവികള്‍ .
പല്ലിളിച്ചു കാട്ടി പിന്നാലെയെത്തുന്ന
പഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്
വെമ്പുന്ന മരണകെണികള്‍.
പൊതുജനത്തിന്റെ കല്ലേറില്‍
ഒറ്റപ്പെട്ടുപോയ മനസ്സിനു
സാന്ത്വനമേകാന്‍ മാടിവിളിക്കുന്ന
ആത്മഹത്യാമുനമ്പുകള്‍..
ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍
തിരിച്ചുകൊത്തുമെന്നോര്‍ക്കാതെ
മലര്‍ന്നു കിടന്നു തുപ്പുന്ന കീടങ്ങള്‍ ..
ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്ന
സ്വപ്നങ്ങള്‍ക്കിന്നും കാവലായി
ഇന്നിന്റെ വേവലാതികള്‍ മാത്രം..
ഓര്‍മ്മകളെ ഇരുട്ടുമുറിയിലടച്ച്
ചങ്ങലയ്ക്കിട്ടിട്ടും പൂത്തുനില്ക്കുന്നു
മണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.
Subscribe to:
Post Comments (Atom)
മാധവം
മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം മധുരമാം കിളിനാദം പല...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
ഉള്ളം കരഞ്ഞപ്പോഴും അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. . വാചാലതകല്‍ക്കിടയിലും മൌനം പാലിച്ചു... ഹൃദയം ആര്‍ത്തലച്ചപ്പോഴും മനസ്സ് നിശ്ശബ്ദതയെ...
No comments:
Post a Comment