Wednesday, October 31, 2018

ശിഷ്ടം


ജീവിത വൃത്തത്തിലിരുന്നുകൊണ്ട്
ചുറ്റിനു൦ സ്നേഹത്തിന്റെ കുറേ
അലങ്കാരപ്പൂച്ചെടികൾ നടണ൦,
നന്മയുടെ തെളിനീരു൦
സൽപ്രവൃത്തിയുടെ പ്രകാശവുമേകി
ഉപമിക്കാൻ മറ്റൊന്നില്ലാത്തപോലെ
തഴച്ചുവളരണ൦...

ഓരോയില വളരുമ്പോഴു൦
ഓരോവരി കവിതയെഴുതണ൦ .
 പൂത്തുനില്ക്കു൦ ചെടിയുടെ
സുഗന്ധത്തിൽവിരിഞ്ഞ  കവിതകളിൽ
മൃദുരാഗഭാവങ്ങൾ വിരിയണ൦...

ഒടുവിൽ..
അർത്ഥമില്ലാത്ത വരികളിൽ വിരിഞ്ഞ അലങ്കാരച്ചെടിക്കുചുറ്റും
മരണവൃത്ത൦ വരച്ച്
ജീവിത വാതായന൦ കൊട്ടിയടക്കണ൦....

അഴൽക്കാറ്റിന്റെ 
തലോടലേൽക്കാതെ,
ആരു൦ വായിക്കാത്ത വരികളുടെ
നിത്യതയിലലിയണം.

No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...