Wednesday, January 30, 2019

പ്രതീക്ഷ

തപസ്സിരുന്ന ചിന്തകൾക്ക് ചിറകു മുളയ്ക്കുന്നു.
മറവിയുടെ കൂടാരത്തിൽ ഒളിച്ചിരിക്കാനിനിയാവില്ല.
ഹിംസയുടെ വഴിയല്ല, അഹിംസയുടെ പാതകളിൽ
നന്മയുടെ വഴിവിളക്കുകൾ കത്തിച്ചു കൊടുക്കണം.
കൊടികളുടെ നിറം നോക്കാതെ രാജ്യത്തെ
രക്ഷിക്കാൻ വരുന്ന ജനത്തിന്റെയാവട്ടെ ഇനിയുള്ള നാളുകൾ.. 
പതിരുകളില്ലാത്ത വിത്തുകൾ വാരിവിതറാം..
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കൊത്തിപ്പെറുക്കട്ടെ..
നാശത്തിന്റെ പോരാളികളിനി വേണ്ട..
മനുഷ്യത്വത്തിന്റെ പാഠം പഠിക്കട്ടെ..

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...