Tuesday, July 15, 2014

കുറും കവിതകള്‍

മിന്നിത്തിളങ്ങുന്ന 
ചേലയ്ക്കുള്ളില്‍ 
കീറി മുറിഞ്ഞൊരു മനസ്സ്


നീ തന്ന വേദനകള്‍
മായുന്നില്ല 
മറവിയെന്ന മഷിതണ്ടാല്‍


നിന്റെ നെറുകയിലെ 
സിന്ദൂര തിലകം 
പ്രണയ സാഫല്യം


കാന്തനെ കാത്ത്
മുക്കുവ പെണ്ണ് 

അല കടല്‍ പോലെ മനസ്സ്

തുളസിത്തറയില്‍ പൂത്ത 
പിച്ചകം പോലെ 
നിന്റെ ഓര്‍മ്മകള്‍


കര്‍ഷക മനസ്സില്‍
വേവലാതി
ചതിക്കുമോ മഴ


സൂര്യനെ പ്രണയിച്ച്
സൂര്യ കാന്തി 
താമരക്ക്‌ മൌനം


മുറ്റത്തെ മഴവെള്ളത്തില്‍ 
ഓളം തള്ളുന്നു
ഓര്‍മ്മകളുടെ കടലാസ് തോണി


ഓര്‍മ്മയിലൊരു 
മുത്തശ്ശിക്കഥ
ഒരിടത്തൊരിടത്ത്.....


തിരിച്ചു പോകാനാകുമോ 
ഇനിയെനെന്കിലും
ആ നിഷ്കളങ്ക ബാല്യത്തിലേക്ക്


ഹൃദയത്തില്‍ കിടന്ന്
കുതിര്‍ന്നു പോയ്‌ 
പറയാന്‍ മറന്ന പ്രണയം


കര്‍ക്കിടകം എത്തിനോക്കുന്നു
മുത്തശ്ശി എവിടെ 
രാമായണം വായിക്കാന്‍


മറവിയുടെ വീഞ്ഞ് 
പതയുന്നു 
നനഞ്ഞ സായാഹ്നം


ഓരായിരം ചിറകുമായ് 
പുനര്‍ജനിക്കാനോ മരണം
സഫലീകരിക്കാത്ത മോഹങ്ങള്‍
പൂവണിയാനോ...പുനര്‍ജ്ജന്മം



ചായക്കൂട്ടില്‍ മുങ്ങിയ 
മൂവന്തിപ്പൂക്കള്‍
നിറമുള്ള സ്വപ്‌നങ്ങള്‍


തുള്ളി തുളുമ്പുന്നു 
ആകാശ കലം
ചോര്‍ന്നൊലിക്കുന്ന കൂര


അപ്രിയ സത്യങ്ങള്‍ 
വിങ്ങുന്ന മനം
കല്‍പ്രതിമകള്‍


ഒളിമങ്ങാത്ത 
നന്മയുടെ സുഗന്ധം
കൃഷ്ണതുളസി


കണ്ണീരിന്റെ കടലില്‍ 
തേങ്ങുന്ന മനം
മുടിയഴിച്ചാടുന്ന മഴ


വാകമരച്ചോട്ടില്‍
ഇണക്കിളികള്‍ 
കഥനമോ ..കദനമോ?


പാടം നോക്കിയൊരു 
മാടത്തക്കിളി 
മോഹത്തിന്‍ വിത്തുകള്‍


വിധിയെ ശപിച്ചു 
വിലപിക്കുന്നു 
ദുര്ബലന്മാര്‍


സ്നേഹ ജാലകത്തിലൂടെ 
ഒരു പൂങ്കുയില്‍ 
മരുഭൂവിലെ മഞ്ഞുതുള്ളി



വരിഞ്ഞുമുറുക്കിയ 
കര്‍മ്മപാശം
കറുത്ത മേഘപാളി


മനസ്സ് തേയ്ക്കുന്ന 
ചായക്കൂട്ട് 
സുഖ ദുഃഖങ്ങള്‍


മുള്ളുവേലിക്കുള്ളില്‍ 
പനീര്‍പ്പൂവ്
നിദ്രയില്ലാത്ത രാവ്


കരഞ്ഞു കലങ്ങിയ 
നയനങ്ങള്‍
എരിയുന്ന തീകുണ്ഡം


തലോടലിന്‍ നാണത്താല്‍
നെല്‍ തലപ്പുകള്‍
പച്ച തിരമാലകള്‍ പോലെ


മന്ദഹാസവുമായ് 
വെണ്ണിലാവ്
ജാലക കാഴ്ചയില്‍































1 comment:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...