Saturday, July 19, 2014

ശാപ ജന്മങ്ങളോ ?

തമ്മില്‍ തല്ലുന്ന മാതാപിതാക്കള്‍-
ക്കിടയില്‍ പെട്ട് പിടയുന്ന മക്കള്‍ 
ആരുടെ കൂടെ നില്‍ക്കുമെന്നറിയാതെ 
നിസ്സഹായരായി മാറുന്നവര്‍..

പെറ്റമ്മയുടെ  സ്നേഹത്തിന്‍ കൂടെയോ ,
വിയര്‍പ്പൊഴുക്കും നെടുംതൂണിന്‍ കൂടെയോ ,
ചിതലരിക്കുന്ന ചിന്തകള്‍ക്കൊടുവില്‍ 
നിഷ്ക്രിയരായ് മാറുന്നു കുഞ്ഞുങ്ങള്‍..

അടുക്കളയോട് പണിമുടക്കുന്നമ്മയും
മദ്യപാനത്തില്‍ സുഖം തേടും താതനും 
നേര്‍വഴി കാട്ടുവാനാരോരുമില്ലാതെ 
ശൂന്യതയിലേക്ക് നടക്കുന്നു കുട്ടികള്‍ ..

തങ്ങള്‍ക്ക് തണലായിരിക്കേണ്ട  മക്കളെ
ജനിപ്പിച്ചവര്‍  തന്നെ കുരുതി കൊടുക്കുന്നു
ഭാഗം വെച്ച് തിരിക്കുന്നവരുടെ  മനം-
തേങ്ങുന്നതറിയാതെ ജയിക്കുന്നു വാശിയും 

മൂകാന്ധകാരത്തിലൂടെ പരതുമ്പോള്‍ 
കിട്ടിയ കൂട്ടിനെ താങ്ങായ് കാണുന്ന കുട്ടികള്‍ 
മദ്യം മയക്കു മരുന്ന്  പുകവലി ശീലങ്ങള്‍ 
മത്സരിച്ചവരുമായ് സൌഹൃദം കൂടുന്നു..

തീരാശാപത്തിന്റെ പായല്‍ പിടിച്ച-
ജീവിതം ചോദ്യചിഹ്നമായ് മാറുമ്പോള്‍
കരയുവാന്‍ പോലും കണ്ണുനീരില്ലാതെ 
നീറി തീരുന്നു ആ ശാപ ജന്മങ്ങള്‍..  








2 comments:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...