Sunday, November 9, 2014

ചിഹ്നങ്ങള്‍

ഒരു ബിന്ദുവില്‍ നിന്നുള്ളജനനം
ജീവിതരേഖയിലേക്ക് മാറുമ്പോള്‍
വെട്ടുംകുത്തും തിരുത്തലുകളും
കൊണ്ട്നിറയുന്ന പേപ്പര്‍പോലെ.

ശൈശവം
അത്ഭുതമാകുമ്പോള്‍
ആശ്ചര്യം കൊണ്ട് 
നിറഞ്ഞ കൌമാരം.
ഗുണിച്ചും ഹരിച്ചും 
നേടിയെടുത്ത പങ്കാളിയും 
ഇടയ്ക്കെപ്പോഴോ
ചോദ്യചിഹ്നമാകുന്നുവോ?

പാതിവഴിയില്‍ നഷ്ടമായ 
കൂടെപ്പിറപ്പിന്റെ കണ്ണി
വിളക്കിചേര്‍ക്കാന്‍ വന്ന
കൂടെ പിറക്കാത്ത 
സോദരന്റെ കണ്ണുകള്‍, 
ശരീരത്തിന്റെ അളവഴകുകളില്‍ 
കൂട്ടലും കുറയ്ക്കലും 
നടത്തിയപ്പോള്‍ ,
അര്‍ദ്ധവിരാമത്തിലാണ്ടുപോയ
സഹോദര സ്നേഹം..

എത്ര ശ്രമിച്ചിട്ടും പൂര്‍ണ്ണ- 
വിരാമത്തിലെത്താതെ
ജീവിതം ചോദ്യമാക്കി
പലരിലൊരാളായ്‌ മാറുമ്പോഴും
ഉത്തരം കിട്ടാത്ത 
സമവാക്യം പോലെ,
അലഞ്ഞുകൊണ്ടിരിക്കുന്നു 
അവളുടെ മനസ്സിപ്പോഴും..!

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...