Thursday, October 12, 2017

ഉടലിന്‍ ഗീതങ്ങള്‍

ദുരിത പർവ്വത്തിലേതോ മുഷിഞ്ഞതാളിൽ ദാരിദ്ര്യത്തിൽ പിറന്നൊരു ജനന൦. വിശപ്പിന്റെ നിലവിളികളിൽ മുങ്ങിത്താഴുന്ന പരിഹാസങ്ങൾ.. ഉള്ളവന്റെയഹങ്കാരത്തിൽ അലിഞ്ഞുതീരുന്നവീഥികളില്‍ ഇല്ലാത്തവരുടെ വേവലാതികൾ ... വലിച്ചെറിയുന്നാഹാരാവിശിഷ്ടങ്ങളിൽ ചിക്കിചികയുന്നാർത്തിപൂണ്ട കണ്ണുകൾ ..
കാല൦ വളർത്തിയെടുത്ത താരുണ്യ വടിവുകളിൽ വഴിയോരയാത്രക്കാരുടെ ദാഹമിഴികൾ .. പ്രണയിക്കണമവൾക്കുമൊരാളെ ... ആരെയു൦ ഭയക്കാത്ത സുരക്ഷിതത്വമുള്ള നിത്യസത്യത്തെ ...
അതെ .. ഇനി മോചനമവിടെമാത്ര൦... സഹതാപത്തിന്റെ മുൾപ്പൂക്കൾ ആരു൦ വലിച്ചെറിയരുതേ ... മനസ്സിൽ വികലചിന്തകളുടലെടുക്കുമ്പോൾ ഒരു നിമിഷ൦ നിങ്ങളോർക്കുമോ വിടരാൻ കൊതിച്ച് പാതിവഴിയിൽ കൊഴിഞ്ഞുപോകുന്നയീ കണ്ണുനീർപൂക്കളെ.

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...