നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ്
കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് .
കരയിലേക്ക് തെന്നിമാറുംതോറും
വീണ്ടും കടലിനെ പ്രണയിക്കാന്‍
മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു .
സ്വപ്നങ്ങളുടെ തുരുത്തില് ശയിക്കുന്ന
സന്തോഷത്തിന്റെ ചിണുങ്ങലുകള്‍
വഴുതിപോകുന്നൊരാ ചിന്തകളില്‍
മിഴിപൂട്ടുന്ന ദുര്ബലമനസ്സ്.
ശിരോലിഖിതത്തെ പഴിചാരി
വീണ്ടും ജീവിതത്തെ തലോടുമ്പോള്‍
കടല്‍ക്കാറ്റിന്റെ മര്മ്മരം..
അസ്തമയത്തിലേക്ക് അടുക്കുന്നു
നിലാവിന്റെ നീലാകാശം നോക്കി
സൂര്യനെയും കാത്തൊരു ജീവിതതോണി
അകലെ കടലാഴങ്ങളിലേക്ക്
മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു.
മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്
തിരകളെ നോക്കി പ്രണയം പറയുന്ന
കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന
വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!
Subscribe to:
Post Comments (Atom)
മാധവം
മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം മധുരമാം കിളിനാദം പല...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
ഉള്ളം കരഞ്ഞപ്പോഴും അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. . വാചാലതകല്‍ക്കിടയിലും മൌനം പാലിച്ചു... ഹൃദയം ആര്‍ത്തലച്ചപ്പോഴും മനസ്സ് നിശ്ശബ്ദതയെ...
No comments:
Post a Comment