നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ്
കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് .
കരയിലേക്ക് തെന്നിമാറുംതോറും
വീണ്ടും കടലിനെ പ്രണയിക്കാന്‍
മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു .
സ്വപ്നങ്ങളുടെ തുരുത്തില് ശയിക്കുന്ന
സന്തോഷത്തിന്റെ ചിണുങ്ങലുകള്‍
വഴുതിപോകുന്നൊരാ ചിന്തകളില്‍
മിഴിപൂട്ടുന്ന ദുര്ബലമനസ്സ്.
ശിരോലിഖിതത്തെ പഴിചാരി
വീണ്ടും ജീവിതത്തെ തലോടുമ്പോള്‍
കടല്‍ക്കാറ്റിന്റെ മര്മ്മരം..
അസ്തമയത്തിലേക്ക് അടുക്കുന്നു
നിലാവിന്റെ നീലാകാശം നോക്കി
സൂര്യനെയും കാത്തൊരു ജീവിതതോണി
അകലെ കടലാഴങ്ങളിലേക്ക്
മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു.
മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്
തിരകളെ നോക്കി പ്രണയം പറയുന്ന
കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന
വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!
Subscribe to:
Post Comments (Atom)
അരികിൽ വരൂ
ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...
-
ഏകാന്ത മൌനമെന്‍ ചാരേയണഞ്ഞപ്പോള്‍, പൊന്‍ കിനാവിലൊരു തൂവല്‍ സ്പര്‍ശമായി , നീ മൂളിയോരാ ശ്രീരാഗമെന്നുടെ ഹൃദയത്തിൻ തന്ത്രികൾ മീട്ടിനില്പൂ.......
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
No comments:
Post a Comment