Monday, October 9, 2017

ഭിന്നമര്‍മ്മരങ്ങള്‍

നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ് കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് . കരയിലേക്ക് തെന്നിമാറുംതോറും വീണ്ടും കടലിനെ പ്രണയിക്കാന്‍ മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു . സ്വപ്നങ്ങളുടെ തുരുത്തില്‍ ശയിക്കുന്ന സന്തോഷത്തിന്റെ ചിണുങ്ങലുകള്‍ വഴുതിപോകുന്നൊരാ ചിന്തകളില്‍ മിഴിപൂട്ടുന്ന ദുര്‍ബലമനസ്സ്. ശിരോലിഖിതത്തെ പഴിചാരി വീണ്ടും ജീവിതത്തെ തലോടുമ്പോള്‍ കടല്‍ക്കാറ്റിന്റെ മര്‍മ്മരം.. അസ്തമയത്തിലേക്ക് അടുക്കുന്നു നിലാവിന്റെ നീലാകാശം നോക്കി സൂര്യനെയും കാത്തൊരു ജീവിതതോണി അകലെ കടലാഴങ്ങളിലേക്ക് മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു. മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്‍ തിരകളെ നോക്കി പ്രണയം പറയുന്ന കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!

No comments:

Post a Comment

ദുരിതപർവ്വം

 ദുരിതപർവ്വം .................................... കാലത്തിന്റെ ചിറകടിയൊച്ചയിൽ അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ, വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦...