നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ്
കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് .
കരയിലേക്ക് തെന്നിമാറുംതോറും
വീണ്ടും കടലിനെ പ്രണയിക്കാന്‍
മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു .
സ്വപ്നങ്ങളുടെ തുരുത്തില് ശയിക്കുന്ന
സന്തോഷത്തിന്റെ ചിണുങ്ങലുകള്‍
വഴുതിപോകുന്നൊരാ ചിന്തകളില്‍
മിഴിപൂട്ടുന്ന ദുര്ബലമനസ്സ്.
ശിരോലിഖിതത്തെ പഴിചാരി
വീണ്ടും ജീവിതത്തെ തലോടുമ്പോള്‍
കടല്‍ക്കാറ്റിന്റെ മര്മ്മരം..
അസ്തമയത്തിലേക്ക് അടുക്കുന്നു
നിലാവിന്റെ നീലാകാശം നോക്കി
സൂര്യനെയും കാത്തൊരു ജീവിതതോണി
അകലെ കടലാഴങ്ങളിലേക്ക്
മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു.
മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്
തിരകളെ നോക്കി പ്രണയം പറയുന്ന
കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന
വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!
Subscribe to:
Post Comments (Atom)
ഗതികെട്ട കാലം
ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ വീഴാമപശ്രുത...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...
No comments:
Post a Comment