Monday, October 16, 2017

വേഴാമ്പല്‍

വറ്റാത്ത മിഴികളെ തോര്‍ത്തിയുണക്കുവാന്‍ എത്താത്തതെന്തേ നിൻചൊടികള്‍. മുറ്റത്തെ മുല്ലകള്‍ പൂത്തുകൊഴിഞ്ഞല്ലോ .. നീ മാത്രമെന്തേ വന്നീല ...
നെഞ്ചകം പൊള്ളുന്നു നിന്‍ തണലേല്‍ക്കുവാന്‍ മുന്തിരിവള്ളിപോല്‍ നിന്നെ പുണരുവാന്‍ .. നിര്‍ത്താതെ പെയ്യുമീ മോഹമഴയിലൊന്നിച്ചു പ്രണയം പകുക്കുവാൻ..
വാടാത്ത നിന്നുടെ സ്നേഹമലരുകള്‍ കൊഴിയാതെയടരാതെ കരളില്‍ കൊരുത്തീടാം മാനസവീണയില്‍ നിനക്കായിമാത്രം മീട്ടാമിനിയുമെന്‍ പ്രണയത്തിന്‍ ശീലുകള്‍ ..
നനവാർന്ന ഓര്‍മ്മകള്‍ മിഴികളില്‍ പെയ്യുന്നു വിരഹാര്‍ദ്രചിന്തകള്‍ മനസ്സില്‍ കുതിരുന്നു. ഇനിയെത്ര കാലമീ നോവിന്റെ തീരത്ത് നിനക്കായ് മാത്രം കാത്തിരിക്കേണ്ടു ഞാന്‍...

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...