Sunday, February 23, 2020

തണൽ

പറയാതെയറിയണമുൾമുറിവുകൾ..
തളരാതിരിക്കുവാൻ താങ്ങാവണം
തളർന്നൊന്നു വീണാലൊ, നെറുകയിൽ നൽകണം
പുതുജീവനേകുവാൻസ്നേഹചുംബനം

ഒരു മൃദുസ്പർത്താലുണർത്തീടേണം
ഉള്ളിലെ നൊമ്പരങ്ങൾ മായ്ച്ചിടേണം.
ഹൃദയതന്ത്രികൾ മീട്ടുന്ന രാഗമായി
സ്നേഹവായ്പ്പിലലിഞ്ഞുറങ്ങണം.

കെട്ടവാക്കുകൾ കേൾക്കാതെ കാതുകൾ കൊട്ടിയടയ്‌ക്കേണമെന്നുമേ
കനലുകൾ വാരിയെറിയുന്നവരിൽനി-
ന്നൊരുകാതമകലെ നടക്കണം.

പ്രിയമേകുമോർമ്മകളിൽ മുഴുകണം
പ്രിയമുള്ളവരോടുചേർന്നു നില്ക്കണം
നാളെയെന്ന പ്രതീക്ഷയോടൊപ്പമായ്
നാമിന്നൊരുമയാൽ  വാണീടണം.

No comments:

Post a Comment

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...