Monday, February 28, 2022

ജാലകം

തുറന്നിട്ടൊരീജാലകത്തിലൂടിന്നുമെൻ

മിഴികളൊന്നകലേയ്ക്കൊഴുകവേ,

ഒഴുകുമിളംകാറ്റില്‍ ലാസ്യഭാവങ്ങളോടെ - തുള്ളിക്കളിക്കുന്നു മഴനൂലുകള്‍.


ഇമകളിൽ നിന്നുതിർന്ന കണങ്ങളിൽ നിന്നൂർന്നു വീണതു സ്വപ്നങ്ങളോ?

വാതിൽപ്പഴുതിലൂടവിരാമമെത്തു-

മെൻപ്രത്യാശതൻ മഴത്തുള്ളികളോ?


ഇരുൾമുറിയെങ്കിലുമിത്തിരിവെട്ടത്തിനായ്

ആശ്രയമിന്നുമിക്കിളിവാതിൽ മാത്രം.

നന്മകൾ കാണാനായടയ്ക്കാതിരിക്കാ-

മെന്നുമീമുറിയുടെ ജാലകപ്പാളികൾ!


അഴലുകളകലട്ടെ, മാനസം കുളിരട്ടെ,

വാടിയിൽ പുത്തനാംപൂക്കൾ വിടരട്ടെ!

നറുമണവുമായ് വരും പുതുവിഭാതങ്ങളിൽ

പൂക്കുന്നതെത്രയോ ജാലകക്കഴ്ചകൾ!







No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...