Tuesday, February 8, 2022

തളരാത്ത മനം

 ആത്മാഭിമാനം വെടിയാതെയെന്നും

ആത്മവീര്യത്താലെ ജോലി ചെയ്തി-

ട്ടായുസ്സു ബാക്കിയും തള്ളിനീക്കും

അമ്മേ, നമിയ്ക്കുന്നു മുന്നിലെന്നും.


മക്കൾ ചതിച്ചാലും മണ്ണു ചതിക്കില്ല

മാനവർക്കാർത്തിയൊടുങ്ങില്ലൊരിക്കലും.

മന:സാക്ഷിയില്ലാത്തവർക്കു കൺമുന്നിലീ -

മണ്ണുമിച്ചേറും ചോറായി മാറീടും..!


തളരാത്ത മനമോടെ വിറയാർന്ന കൈയ്യാൽ

വിതയിട്ടു കൊയ്തെടുക്കുന്ന കതിരുകൾ

നാളത്തെയന്നത്തിനായ് കരുതുന്നു

പ്രായത്തെ വെല്ലുമീധീരയാം അമ്മ!

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...