Friday, January 28, 2022

കാലം മാറിയിട്ടും


കാലം മാറിവന്നിട്ടും 

നീയേകിയ പെരുമഴക്കാല- 

മെന്തേ എന്നെവിട്ടു പോയീലാ?


എത്ര വേനലുകൾ മാറിവന്നിട്ടും

നീ തന്ന മുറിവിടങ്ങളെന്തേ 

ഇനിയുമുണങ്ങീലാ?

ഋതുക്കൾ മാറി വന്നിട്ടും

നമ്മൾക്കിടയിലെന്തേ

വസന്തമെത്തീലാ?

മഞ്ഞുപൂക്കൾ കൊഴിയുന്നു;

മകരപ്പെയ്ത്തിൽ നനയുകയാണു ഞാൻ!

സായാഹ്നമണയാറായി;

കൂടുമാറിപ്പോയ നീയിന്നാരെ തേടുന്നു?

നിന്റെ ചിറകുകൾക്കു ബലം കുറഞ്ഞുവോ?

താണു പറക്കുകയിനിയും,

തളരാതെ കൂടണയുക. 

നോക്കൂ, കിളിവാതിൽ 

തുറന്നു കിടക്കയാണിപ്പോഴും.

നേർത്തു കേൾക്കുന്നുവോ

ആ പൂങ്കുയിൽ നാദം!

No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...