Friday, January 28, 2022

കാലം മാറിയിട്ടും


കാലം മാറിവന്നിട്ടും 

നീയേകിയ പെരുമഴക്കാല- 

മെന്തേ എന്നെവിട്ടു പോയീലാ?


എത്ര വേനലുകൾ മാറിവന്നിട്ടും

നീ തന്ന മുറിവിടങ്ങളെന്തേ 

ഇനിയുമുണങ്ങീലാ?

ഋതുക്കൾ മാറി വന്നിട്ടും

നമ്മൾക്കിടയിലെന്തേ

വസന്തമെത്തീലാ?

മഞ്ഞുപൂക്കൾ കൊഴിയുന്നു;

മകരപ്പെയ്ത്തിൽ നനയുകയാണു ഞാൻ!

സായാഹ്നമണയാറായി;

കൂടുമാറിപ്പോയ നീയിന്നാരെ തേടുന്നു?

നിന്റെ ചിറകുകൾക്കു ബലം കുറഞ്ഞുവോ?

താണു പറക്കുകയിനിയും,

തളരാതെ കൂടണയുക. 

നോക്കൂ, കിളിവാതിൽ 

തുറന്നു കിടക്കയാണിപ്പോഴും.

നേർത്തു കേൾക്കുന്നുവോ

ആ പൂങ്കുയിൽ നാദം!

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...