Monday, January 10, 2022

ആത്മബന്ധം

മണ്ണിന്റെ കുളിരുമിപ്പൂക്കളും മലകളും,

സ്വർണ്ണനെൽക്കുലകളാടും വയൽക്കൂട്ടവും

ആർദ്രമായെന്നെ തലാടും സമീരനും

അസ്തമയസൂര്യനുമന്തിമേഘങ്ങളും 

തീരങ്ങളോടു കിന്നാരം പറഞ്ഞൊഴുകു-

മഴകാർന്ന പുഴകളും തോടും കിളികളും

കട്ടിക്കരിങ്കല്ലുതട്ടിച്ചിരിച്ചൊഴുകു-

മഴകാർന്ന കാട്ടാറിനതിമധുരഗീതവും

എല്ലാം വെടിഞ്ഞു ഞാനെങ്ങുപോകാനാത്മ-

ബന്ധം മുറിച്ചുമാറ്റീടുവാനാകുമോ?

സ്വാർത്ഥമറിയാത്ത പ്രണയത്തിലിന്നീശന്റെ

കൈയൊപ്പുമായ്ക്കുവാനാവില്ലൊരിക്കലും!

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...